സ്‌കൂള്‍ തുറക്കാന്‍ അനുമതി തേടി സ്വകാര്യ സ്‌കൂള്‍ സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കി
ബെംഗളൂരു: ഒമ്പത് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകള്‍ തുടങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ സ്വകാര്യ സ്‌കൂളുകളുടെ സംഘടനയായ അസോസിയേറ്റഡ് മാനേജ്‌മെന്റ് ഓഫ് പ്രൈമറി ആന്റ് സെക്കന്‍ഡറി സ്‌കൂള്‍സ് ഇന്‍ കര്‍ണാടക, വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കി. കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊള്ളാമെന്നും അവര്‍ സര്‍ക്കാരിന് ഉറപ്പ് നല്‍കി.
അനുമതി നല്‍കുകയാണെങ്കില്‍ ആദ്യത്തെ ഒരു മാസം ദിവസത്തില്‍ മൂന്ന് മണിക്കൂര്‍ മാത്രം അധ്യയനം എന്ന ആശയം സംഘടന മുന്നോട്ട് വെച്ചു. ഈ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണമോ, ലഘുഭക്ഷണമോ നല്‍കുന്നതല്ല. നിത്യേന കുട്ടികളുടേയും, അധ്യാപകരുടേയും, മറ്റ് ജീവനക്കാരുടേയും ശരീരോഷ്മാവ് പരിശോധന, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം എന്നിങ്ങനെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍ പിന്തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സമൂഹം പ്രാര്‍ത്ഥന, അസംബ്ലി, മറ്റ് കൂട്ടം ചേര്‍ന്നുള്ള പരിപാടികള്‍ എന്നിവ ഒന്നും തന്നെ ഉണ്ടാവില്ലെന്നും സംഘടന ഉറപ്പ് നല്‍കി.
സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആരോഗ്യ വകുപ്പും, വിദ്യാഭ്യാസ വകുപ്പും ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ശ്രീരാമുലു പറഞ്ഞു.
ഈ മാസം അവസാനം വരെ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ സാധ്യത ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.