അറും കൊല: യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തത് പലയിടങ്ങളില്‍ നിന്ന്
ബെംഗളൂരു : മാണ്ഡ്യ പെരിയപട്ടണയില്‍ യുവതിയെ മൃഗീയമായി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി പുഴയില്‍ വിവിധ ഇടങ്ങളിലായി ഉപേക്ഷിച്ചു. ഹേമാവതി നദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. ബുധനാഴ്ച വൈകിട്ടോടെ കെ ആര്‍ പേട്ടിലെ ബന്ദിഹോള്‍ ഗ്രാമത്തിലെ രണ്ടു പേര്‍ കുട്ട വഞ്ചിയില്‍ മീന്‍ പിടിക്കാന്‍ പുഴയിലെത്തിയപ്പോഴാണ് സ്ത്രീയുടെ കൈ ഭാഗം കണ്ടത്. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാണ്ഡ്യ എസ് പി പരശുരാമ ഉള്‍പ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തി. പിന്നീട് അഗ്‌നി രക്ഷാ സേനയുടെ സഹായത്തോടെ ആറ് മണിക്കൂറോളം നടത്തിയ തിരച്ചലിനൊടുവിലാണ് നദിയുടെ പല ഭാഗത്തു നിന്നായി ശരീര ഭാഗങ്ങള്‍ കണ്ടെടുത്തത്. കാവേരി ഹൈഡ്രോ എനര്‍ജി ലിമിറ്റഡ് പവര്‍ പ്ലാന്റിനു സമീപത്തുനിന്നാണ് കൂടുതല്‍ ശരീര ഭാഗങ്ങള്‍ കണ്ടെടുത്തത്.
മരിച്ചയാളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ ആണ് ഉള്ളതെന്നും യുവതിക്ക് 25 നും 30 നും ഇടക്ക് പ്രായം തോന്നുമെന്നും പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം അംഗവിച്ഛേദം നടത്തി വാഹനത്തില്‍ കൊണ്ടുവന്ന് പുഴയില്‍ തള്ളിയതാവാമെന്ന് പോലീസ് പറഞ്ഞു. സമീപ പ്രദേശങ്ങളില്‍ യുവതിയെ കാണാതായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു. മൃതദേഹ ഭാഗങ്ങള്‍ കെ ആര്‍ പേട്ട് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. എംഎല്‍എ ശരത് ബച്ചെ ഗൗഡ, ഡിവൈഎസ്പി നവീന്‍ കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. ഈയിടെ കാണാതായ യുവതികളെ കുറിച്ചുള്ളു പരാതികള്‍ പോലീസ് ശേഖരിച്ചു വരികയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.