ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാകും; ഹാൾട്ട് സ്റ്റേഷനുകളിലേക്കുള്ള ട്രെയിൻ സർവീസുകൾ അടുത്ത ആഴ്ച മുതൽ
ബെംഗളൂരു : ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള യാത്ര ഇനി മുതൽ സുഗമമാകും. വിമാനത്താവളത്തിന് സമീപത്തുള്ള ഹാൾട്ട് സ്റ്റേഷനിലൂടെ അടുത്ത ആഴ്ച മുതൽ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.
വിമാനത്താവളത്തിൽ നിന്ന് മൂന്നര കിലോമീറ്റർ അകലത്തായി നിർമ്മിച്ച ദൊഡ്ഡജാല, ദേവനഹള്ളി സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ യാത്രക്കാർക്കും വിമാനത്താവള ജീവനക്കാർക്കും ഏറെ ഗുണം ചെയ്യും. സ്റ്റേഷനിൽ നിന്നും വിമാനത്താവളത്തിലേക്ക് ബിഐഎഎല്ലിൻ്റെ ഷട്ടിൽ ബസുകൾ സർവീസ് നടത്തും. ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ സഹായത്തോടെയാണ് ഹാൾട്ട് സ്റ്റേഷനുകൾ നിർമ്മിച്ചത്.
യാത്ര നിരക്ക് കുറവാണെന്നതാണ് ഇതിൻ്റെ സവിശേഷത. മജെസ്റ്റിക്ക് റെയിൽവേ സ്‌റ്റേഷനിൽ നിന്നും 30 രൂപയും യെലഹങ്കയിൽ നിന്ന് പത്തു രൂപയുമാണ് ഹാൾട്ട് സ്റ്റേഷനുകളിലേക്കുള്ള യാത്ര നിരക്ക്. ഈ റൂട്ടിലേക്കുള്ള മൂന്ന് ജോഡി സർവീസുകൾ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സർവീസ് ആരംഭിക്കുന്നതിൻ്റെ തീയതി പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ സെപ്തംബറിൽ നിർമാണം പൂർത്തിയായ ഹാൾട്ട് സ്റ്റേഷനിൽ ടിക്കറ്റ് ബുക്കിംഗ് കൗണ്ടർ, കഫ്റ്റേരിയ, ഭിന്നശേഷി ക്കാർക്കുള്ള റെസ്റ്റ് റൂമുകൾ, വെൻഡിംഗ് മെഷീനുകൾ തുടങ്ങിയവ ഏർപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.