കോവിഡ്: ലാൽബാഗിലെ റിപ്പബ്ലിക്ക് ദിന പുഷ്പ പ്രദർശനം മാറ്റിവെച്ചു
ബെംഗളൂരു: ലാൽബാഗ് ദേശീയോദ്യാനത്തിൽ നടത്താറുള്ള റിപ്പബ്ലിക്ക് ദിന പുഷ്പ പ്രദർശനം കോവിഡ് മഹാമാരിയെ തുടർന്ന് മാറ്റി വെച്ചതായി സംസ്ഥാന ഹോർട്ടികൾച്ചറൽ ആൻ്റ് സെറികൾച്ചറൽ മന്ത്രി നാരായൺ ഗൗഡ അറിയിച്ചു. വകുപ്പുകളിലെ വിവിധ ഉദ്യോഗസ്ഥൻമാരുമായുള്ള യോഗത്തിന് ശേഷമാണ് പുഷ്പ പ്രദർശനം മാറ്റി വെക്കാനുള്ള തീരുമാനം കൈകൊണ്ടത്.
ജനുവരി 22 മുതൽ 28 വരെ പുഷ്പ പ്രദർശനം നടത്താൻ കഴിഞ്ഞ ജനുവരി രണ്ടാം വാരത്തിൽ മുഖ്യമന്ത്രി യെദിയൂരപ്പ അനുമതി നൽകിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ലളിതമായി മേള നടത്താനാണ് സർക്കാർ ആദ്യം തീരുമാനിച്ചിരുന്നത്. കോവിഡ് പുഷ്പ പ്രദർശനത്തിന്‍റെ പ്രാധാന വിഷയമായും, ചടങ്ങിൽ കോവിഡ് പോരാളികൾക്ക് ആദരവ് അർപ്പിക്കാനുമായിരുന്നു നേരത്തെയുള്ള തീരുമാനം. സ്വാതന്ത്ര്യ ദിനത്തിൻ്റെ ഭാഗമായി ആഗസ്ത് രണ്ടാം വാരത്തിൽ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.
ഹോര്‍ട്ടികള്‍ച്ചറല്‍ വകുപ്പും മൈസൂർ ഹോർട്ടികൾച്ചറൽ സൊസൈറ്റിയും ചേർന്നാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. സാധാരണയായി വര്‍ഷത്തില്‍ രണ്ടു തവണയാണ് ലാല്‍ബാഗില്‍ പുഷ്പമേള നടത്തുന്നത്. റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ചും, സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചുമാണ് നടത്താറുള്ളത്. പ്രതിദിനം അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയിലാണ് പുഷ്പമേളയുടെ സന്ദർശകർ. 1912 മുതലാണ് ലാൽബാഗിൽ പുഷ്പമേള ആരംഭിച്ചത്. അതിന് ശേഷം രണ്ടാം ലോകമഹായുദ്ധകാലത്ത് (1942) പുഷ്പമേള മുടങ്ങിയിരുന്നു. സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന് ശേഷം പുഷ്പമേളക്ക് മുടക്കമുണ്ടായത് കഴിഞ്ഞ വര്‍ഷം ആഗസ്തിലെ സ്വാതന്ത്ര്യ ദിനാഘോഷസമയത്ത് കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.