വൈസ് ചാന്‍സിലര്‍ പദവിക്കായി 17 ലക്ഷം രൂപ നല്‍കിയ സംഭവം: യൂണിവേഴ്‌സിറ്റി പ്രൊഫസറെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി
ബെംഗളൂരു: റായ്ച്ചൂര്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സിലര്‍ പദവിക്കായി 17 ലക്ഷം രൂപ നല്‍കിയെന്ന സംഭവത്തില്‍ മംഗളുരു യൂണിവേഴ്സിറ്റി പ്രൊഫസര്‍ എം ജയശങ്കറിനെ കോളേജ് ഡവലപ്‌മെന്റ് കൗണ്‍സില്‍ (സിഡിസി) സ്ഥാനത്ത് നിന്ന് നീക്കി. യൂണിവേഴ്സിറ്റിയില്‍ മൈക്രോബയോളജി പ്രൊഫസറായിരുന്ന എം ജയശങ്കറിന് പകരം പുതിയ ഡയറക്ടറായി വി രവീന്ദ്രചാരിയെ നിയമിക്കാനാണ് യൂണിവേഴ്‌സിറ്റി സിണ്ടികേറ്റിന്റെ തീരുമാനം.
വൈസ് ചാന്‍സലര്‍ സ്ഥാനത്തിനായി ശ്രീരാം സേന കര്‍ണാടക അധ്യക്ഷന്‍ പ്രസാദ് അത്താവറിന് ജയശങ്കര്‍ 17 ലക്ഷം രൂപ നല്‍കിയെങ്കിലും പ്രസാദ് വഞ്ചിച്ചു എന്ന് കാണിച്ച് ജയശങ്കര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് പ്രസാദിനെ അറസ്റ്റ് ചെയ്തിരുന്നു. 30 ലക്ഷം രൂപയാണ് പ്രസാദ് ആവശ്യപ്പെട്ടതെങ്കിലും 17 ലക്ഷം രൂപ മൂന്ന് ചെക്കുകളായി നല്‍കി എന്നാണ് ജയശങ്കര്‍ പരാതിയില്‍ പറയുന്നത്. പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സംഭവം വിവാദമായതോടെയാണ് ജയശങ്കറില്‍ നിന്നും വിശദീകരണം തേടാനും അച്ചടക്ക നടപടികള്‍ സ്വീകരിക്കാനും സിണ്ടികേറ്റ് അംഗങ്ങള്‍ തീരുമാനിച്ചത്.
സിണ്ടിക്കേറ്റ് അംഗങ്ങളായ കെ രമേഷ്, വിവേകാനന്ദ പണിയാള എന്നിവർ ജയശങ്കറിൽ നിന്നും വിശദീകരണം നേടാനും ഉചിതമായ നടപടികൾ എടുക്കാനും നിർദ്ദേശിച്ച് യൂണിവേഴ്സിറ്റിക്ക് കത്ത് നൽകിയിരുന്നു. സംഭവത്തിൽ പ്രത്യേക സിണ്ടിക്കേറ്റ് യോഗം വിളിച്ചു ചേർക്കാനും കോഴ നൽകിയതിനെ കുറിച്ച് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താനും കൂടി അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.