ആശുപത്രികള്‍ 80 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് മാറ്റിവെക്കണമെന്ന് നിര്‍ദേശം
ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണം അതിരൂക്ഷമായി വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ ആശുപത്രികളില്‍ 80 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വെക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു. നേരത്തെ നഗരത്തിലെ സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ മാറ്റിവെക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് നിലവിലുള്ള കിടക്കകള്‍ അപര്യാപ്തമായ സാഹചര്യത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
ഡയാലിസിസ് നടത്തുന്നവര്‍, മാതൃ -ശിശുസംരക്ഷണ വാര്‍ഡുകളിലുള്ളവര്‍, അത്യാഹിത വിഭാഗത്തിലുള്ളവര്‍ എന്നിവര്‍ക്കൊഴികെയുള്ള ബാക്കി എല്ലാ കിടക്കകളും കോവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണം. നഗരത്തിലെ എല്ലാ പൊതു-സ്വകാര്യ ആശുപത്രികള്‍ക്കും ഇത് ബാധകമാണെന്നും മന്ത്രി പറഞ്ഞു.
80 ശതമാനം കിടക്കകള്‍ മാറ്റിവെക്കുന്നതിലൂടെ 7500 ഓളം കോവിഡ് രോഗികള്‍ക്ക് കിടക്കകള്‍ ലഭ്യമാക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. മെഡിക്കല്‍ കോളേജുകള്‍ക്കും ഇത് ബാധകമാണ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേ സമയം 30 ല്‍ കുറവ് കിടക്കകള്‍ ഉള്ള ആശുപത്രികളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.