ആശുപത്രികളില്‍ ചികിത്സ ഓക്‌സിജന്‍ നില 90 ശതമാനത്തില്‍ താഴെ ഉള്ളവര്‍ക്കെന്ന് ആരോഗ്യ മന്ത്രി
ബെംഗളൂരു: കോവിഡ് രോഗം സ്ഥിരീകരിച്ച എല്ലാ രോഗികളേയും ആശുപത്രിയില്‍ അഡ്മിറ്റ് ആക്കരുതെന്നും ഓക്‌സിജന്‍ നില 90 ശതമാനത്തില്‍ താഴെയുള്ള രോഗികളെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നും ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലത്തില്‍ അടിയന്തിര ചികിത്സ ആവശ്യമായി വരുന്ന രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി.
ചെറിയ രോഗ ലക്ഷണങ്ങളുള്ളവര്‍ ആശുപത്രി കിടക്കകള്‍ അന്വേഷിക്കേണ്ടതില്ല. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആശുപത്രിയില്‍ കിടക്കകള്‍ ലഭ്യമാക്കാനായി രാഷ്ട്രീയക്കാര്‍ സ്വാധീനം ചെലുത്തരുതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ബ്രിട്ടന്‍ സ്വീകരിച്ചതു പോലുള്ള കടുത്ത നടപടികള്‍ സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. തീവ്ര വ്യാപന സമയത്ത് ബ്രിട്ടനില്‍ ഓക്‌സിജന്‍ നില 90 ശതമാനത്തില്‍ താഴെയുള്ള രോഗികളെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.