ബില്ലടക്കാത്തതിനാല്‍ മൃതദേഹം വിട്ടുനല്‍കിയില്ല; ആശുപത്രിക്കെതിരെ കേസെടുത്തു
ബെംഗളൂരു: ചികിത്സക്ക് ചെലവുവന്ന തുക അടക്കാത്തതിനെ തുടര്‍ന്ന് കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ വിസമ്മതിച്ച സ്വകാര്യ ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു. ചന്നസാന്ദ്രയിലെ പാത്ത് വേ ആശുപത്രിക്കെതിരെയാണ് കേസെടുത്തത്. ആർആർ നഗർ സ്വദേശിയാണ് മരിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ചികിത്സയുടെ ബില്‍ തുകയായി 3.67 ലക്ഷം രൂപയായിരുന്നു അടക്കാനുണ്ടായിരുന്നത്. ഇത്രയും തുക ഒന്നിച്ചടക്കാന്‍ സാധിക്കില്ലെന്നും സമയം അനുവദിക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞതോടെ ആശുപത്രി അധികൃതര്‍ നിഷേധിക്കുകയായിരുന്നു. തുക മുഴുവന്‍ അടച്ചാല്‍ മാത്രമേ മൃതദേഹം വിട്ടുനല്‍കു എന്നാണ് ബന്ധുക്കളോട് ആശുപത്രി അധികൃതര്‍ പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കള്‍ ആരോഗ്യ വകുപ്പിനേയും പോലീസിനേയും വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് പിന്നീട് മൃതദേഹം വിട്ടു നല്‍കിയത്. പോലീസ് കേസിന് പുറമെ ആശുപത്രിയോട് ആരോഗ്യ വകുപ്പ് അധികൃതര്‍ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്.
ബിൽതുക അടക്കാത്തതിൻ്റെ പേരിൽ മൃതദേഹം വിട്ടു കൊടുക്കാത്ത ആശുപത്രികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.