25 ലക്ഷം രൂപ ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയ പത്തുവയസുകാരനെ കൊലപ്പെടുത്തി; രണ്ട് പേര്‍ അറസ്റ്റില്‍
ബെംഗളൂരു: 25 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പത്തു വയസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബെംഗളൂരു ഹെബ്ബഗോഡി ശിക്കാരിപാളയ സ്വദേശി മുഹമ്മദ് അബ്ബാസിന്റെ മകന്‍ ആസിഫിനെയാണ് കൊല്ലപ്പെട്ട നിലയില്‍ ബെംഗളൂരുവിലെ ജിഗനിക്ക് സമീപത്തെ വിജനമായ സ്ഥലത്ത് നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടു പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. റായ്പൂര്‍ സ്വദേശികളായ മുഹമ്മദ് നൗഷാദ്, സിറാജ് എന്നിവരാണ് അറസ്റ്റിലായത്. ചത്തീസ്ഗഢില്‍ നിന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതിയായ ബീഹാര്‍ സ്വദേശി ഒളിവിലാണ്.
25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിനാണ് ആസിഫിനെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടു പോയത്. മകനെ കാണാനില്ലെന്ന് പിതാവ് അബ്ബാസ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതോടെ പിടിക്കപ്പെടുമെന്ന ഭയത്താല്‍ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു. ബെംഗളൂരുവിലേക്ക് തൊഴിൽ അന്വേഷിച്ച് എത്തിയ ബീഹാർ സ്വദേശിയാണ് തട്ടികൊണ്ട് പോകാനുള്ള പദ്ധതിയുടെ സൂത്രധാരൻ എന്ന് പോലീസ് പറഞ്ഞു. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.