കര്‍ണാടകയില്‍ ദളിത് സഹോദരന്‍മാരെ മര്‍ദിച്ച സംഭവം; ഏഴു പേര്‍ അറസ്റ്റിലായി
ബെംഗളൂരു: കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ യെല്‍ബുര്‍ഗ താലൂക്കിലെ ഹൊസ്സള്ളിയില്‍ ദളിത് സഹോദരന്‍മാരെ മര്‍ദിച്ച സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ രണ്ട് പേര്‍ ബാര്‍ബര്‍മാരാണ്.
ഇതര സമുദായത്തില്‍പ്പെട്ട വ്യക്തിയുടെ അടുത്ത് മുടി വെട്ടാന്‍ പോയതിനാണ് മുന്നാക്ക ജാതിക്കാരുടെ മര്‍ദനം. ലോക് ഡൗണിനെ തുടര്‍ന്ന് ബാര്‍ബര്‍ഷോപ്പുകള്‍ അടച്ചതിനാലാണ് വീടുകളിലെത്തി മുടി മുറിക്കുന്ന ബാര്‍ബര്‍മാരെ തേടി സഹോദരന്‍മാരായ ഹനമന്ദ (27), ബസവരാജ് (22) എന്നിവര്‍ തൊട്ടടുത്ത ഗ്രാമത്തിലെത്തിയത്.
വിവരമറിഞ്ഞെത്തിയ മുന്നാക്ക ജാതിയില്‍പ്പെട്ടവര്‍ ഇവരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മുന്നാക്ക ജാതിക്കാരുടെ മേഖലയില്‍ ഇനി പ്രവേശിക്കരുതെന്ന് താക്കീത് നല്‍കിയാണ് സംഘം ഇവരെ വിട്ടയച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം പതിനാറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.