കടബാധ്യത: കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ ആറംഗ കര്‍ഷക കുടുംബം ആത്മഹത്യ ചെയ്തു
ബെംഗളൂരു : കര്‍ണാടകയിലെ യാദ്ഗിര്‍ ജില്ലയില്‍ ഷഹാപുരിലെ കര്‍ഷക കുടുംബത്തിലെ ആറുപേരെ കുളത്തില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 10-ഓടെയാണ് സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ മണിക്കൂറുകള്‍ നീണ്ട തിരച്ചലിലാണ് ആറു മൃതദേഹങ്ങളും കുളത്തില്‍നിന്ന് പുറത്തെടുത്തത്. കൃഷിനാശത്തെ തുടര്‍ന്ന് പലിശക്കെടുത്ത പണം അടച്ചു തീര്‍ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭീമരായ സുരപുര, ഭാര്യ ശാന്തമ്മ, മക്കളായ ശിവരാജ്, സുമിത്ര, ശ്രീദേവി, ലക്ഷ്മി എന്നിവരാണ് മരിച്ചത്.
ഗ്രാമത്തിലെ ചില പണമിടപാട് സ്ഥാപനങ്ങളില്‍ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഈ വര്‍ഷത്തെ കൃഷി നഷ്ടത്തിലായതോടെ കുടുംബത്തിന് കടം തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചെതെന്നാണ് പോലീസ് നിഗമനം. മൃതദേഹങ്ങള്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ യാദ്ഗിര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യാദ്ഗിര്‍ എം.എല്‍.എ. വെങ്കടറെഡ്ഡി മുദ്നാല്‍ മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.