ഒരു കോടി രൂപയോളം വിലവരുന്ന ഹൈഡ്രോ വീഡ് കഞ്ചാവുമായി മലയാളി യുവാവും അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയും കര്‍ണാടകയില്‍ അറസ്റ്റിലായി
ബെംഗളൂരു: ഒരു കോടിയോളം രൂപ വിലമതിക്കുന്ന 1.24 കിലോ ഹൈഡ്രോ വീഡ് കഞ്ചാവുമായി മലയാളി യുവാവടക്കം രണ്ടു പേര്‍ മംഗളൂരുവില്‍ പിടിയിലായി. കാസറഗോഡ് മംഗല്‍പ്പാടി ചെറുഗോളിയിലെ ടി അജ്മല്‍ തൊട്ട (24) മംഗളൂരു സൂറത്കലില്‍ താമസിക്കുന്ന കന്യാകുമാരി നാഗര്‍കോവില്‍ റാണി തോട്ടം ശങ്കര്‍ നഗര്‍ സ്വദേശിനി ഡോ.മിനു രശ്മി മുരുഗന്‍ രജിത (27) എന്നിവരാണ് സിറ്റി ക്രൈം ബ്രാഞ്ച് സംഘം പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച കാര്‍, രണ്ട് മൊബൈല്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വിദേശത്തുള്ള കാസറഗോഡ് സ്വദേശിയായ ഡോക്ടര്‍ നദീര്‍ എന്ന ആളാണ് കേസില്‍ മുഖ്യ പ്രതിയെന്ന് പോലീസ് പറഞ്ഞു. നദീറിന്റെ നിര്‍ദേശ പ്രകാരം ദേര്‍ലകട്ടയിലേക്ക് ലഹരിവസ്തു എത്തിക്കുന്നതിനിടെ ഉള്ളാള്‍ സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് ഇരുവരും പിടിയിലായത്.
സാധാരണ കഞ്ചാവിനെക്കാളും പത്തിരട്ടി വീര്യമുള്ളതാണ് ഹൈ വീഡ് കഞ്ചാവ്. പ്രത്യേക രീതിയില്‍ വളര്‍ത്തി സംസ്‌ക്കരിക്കുന്ന ഹൈ വീഡ് കഞ്ചാവ് യൂറോപ്പില്‍ നിന്നും വില്‍പ്പനക്കായി ഇന്ത്യയിലെത്തി എന്നാണ് പോലീസ് കരുതുന്നത്. മംഗളൂരുവിലേയും കാസറഗോട്ടേയും വിദ്യാര്‍ഥികളടക്കമുള്ള യുവാക്കള്‍ക്ക് മയക്കുമരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവരെന്നും പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.