കോവിഡ് വന്നാലും പ്രശ്‌നമില്ല ഞങ്ങള്‍ക്ക് വാക്‌സീന്‍ വേണം; കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വാക്സിൻ സ്വീകരിക്കാനായി വൻ ആൾക്കൂട്ടം
കാസര്‍കോട്: കോവിഡ് വന്നാലും പ്രശ്‌നമില്ല ഞങ്ങള്‍ക്ക് വാക്‌സീന്‍ വേണം. ഇതാണ് കാസര്‍കോട് പെരിയ സിഎച്ച്‌സിയിലെ ഇന്നത്തെ കാഴ്ച കണ്ടാല്‍ തോന്നുക. എല്ലാ കോവിഡ് മാനദണ്ഡങ്ങളും കാറ്റില്‍ പറത്തി നൂറുകണക്കിനാളുകളാണ് വാക്‌സിനേഷന്‍ കേന്ദ്രത്തിന് മുന്‍പില്‍ തടിച്ചു കൂടിയത്. കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ വരുന്നതാണ് തിരക്കിന് കാരണം. 50 പേര്‍ക്ക് സ്‌പോട്ട് അഡ്മിഷന്‍ ഉണ്ടായിരുന്നു. ഈ 50 ല്‍ കയറിപ്പറ്റാനാണ് ആയിരങ്ങള്‍ എത്തിയത്.
ഓണ്‍ലൈന്‍ റജിസ്ട്രേഷന് പുറമേ സ്‌പോട്ട് റജിസ്ട്രേഷന്‍കൂടി ഉണ്ടായിരുന്നതാണ് ആളുകള്‍ കൂട്ടത്തോടെ എത്താനുള്ള കാരണം. കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാങ്കേതിക തടസ്സം നേരിട്ടതിനാല്‍ സ്‌പോട്ട് റജിസ്ട്രേഷന്‍ ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് ജനങ്ങള്‍ വാക്‌സിന് എടുക്കുന്നതിനായി തിരക്കിയത്. 300 ഡോസ് വാക്‌സീന്‍ മാത്രം ഉണ്ടായിരിക്കെ ആയിരത്തിലേറെ ആളുകള്‍ പെരിയയിലെ സി.എച്ച്.സിയിലേക്ക് എത്തി. പൊലീസും ആരോഗ്യവകുപ്പും ജനപ്രതിനിധികളും ചേര്‍ന്നാണ് ഒടുവില്‍ തിരക്ക് നിയന്ത്രണവിധേയമാക്കിയത്.
ദൃശ്യങ്ങള്‍ കാണാം :
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.