15 ദിവസത്തിനിടെ ബെംഗളൂരുവില്‍ നാല് കൊലപാതകങ്ങള്‍
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 4 പേര്‍. ജൂണ്‍ 22 ന് ഡി കമ്പനി അധോലോക സംഘത്തിലെ നേതാവായ റഷീദ് മലബാരിയുടെ അടുത്ത സഹായി കരീം അലി കൊല്ലപ്പെട്ടു. ജൂണ്‍ 24 ന് മുന്‍ ബിജെപി കോര്‍പ്പറേറ്റര്‍ രേഖാ കതിരേഷ് പട്ടാപകല്‍ കോട്ടന്‍പേട്ടിലെ ഓഫീസിന് മുന്നില്‍ കൊല്ലപ്പെട്ടു. ജൂലൈ 3, 4 തീയതികളിലായി ധനകാര്യ ഇടപാട് സ്ഥാപന ഉടമയായ മദനും മറ്റൊരു സംഭവത്തില്‍ കൃഷ്ണമൂര്‍ത്തി എന്ന ആളും കൊല്ലപ്പെട്ടു.
കോട്ടന്‍പേട്ടിലെ ഓഫീസിന് മുന്നില്‍ വെച്ചാണ് മുന്‍ ബി ജെ പി കോര്‍പ്പറേറ്റര്‍ രേഖാ കതിരേഷിനെ കുത്തിവീഴ്ത്തിയത്. തുടര്‍ന്ന് പ്രതികള്‍ സംഭസ്ഥലത്തു നിന്ന് രക്ഷപെട്ടു. നാട്ടുകാര്‍ രേഖയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2018 ഫെബ്രുവരിയില്‍ രേഖയുടെ ഭര്‍ത്താവ് എസ്. കതിരേഷിനെയും ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയിരുന്നു. രേഖ കൊല്ലപ്പെട്ടതിലും ഈ സംഘത്തിനുള്ള ബന്ധം പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടുതവണ ചലവടിപാളയ വാര്‍ഡിലെ കൗണ്‍സിലറായിരുന്നു രേഖ. വ്യാഴാഴ്ച ഭക്ഷണവും മറ്റ് ആവശ്യവസ്തുക്കളും ഓഫീസിന് മുന്നില്‍ വിതരണം ചെയ്യുന്നതിനിടെയാണ് രേഖയെ അക്രമികള്‍ കൊലപ്പെടുത്തിയത്. സംഭവത്തില്‍ രേഖയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറു പേര് അറസ്റ്റിലായിട്ടുണ്ട്. കരീം അലിയുടെ കൊലപാതകവുമായി ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.
അതേ സമയം കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി സിറ്റി പോലീസ് കമീഷണര്‍ കമാല്‍ പന്ത് പറഞ്ഞു. കേസ് അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും കമാല്‍ പന്ത് പറഞ്ഞു. മുന്‍ വൈരാഗ്യവും കുടുംബ തര്‍ക്കങ്ങളുമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പിറകിലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഗുണ്ടാ ആക്ട് പ്രകാരം 31 ഓളം പിടികൂടി കസ്റ്റഡിയിലെടുത്തതായി അദ്ദേഹം അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.