വൈദ്യുതി മോഷ്ടിച്ചു; എട്ടു കോടിയുടെ റോള്‍സ് റോയ്സ് ഉടമയായ ശിവസേന നേതാവിനെതിരെ കേസ്
മുംബൈ: വൈദ്യുതി മോഷ്ടിച്ചതിന് എട്ടു കോടിയുടെ റോള്‍സ് റോയ്സ് ഉടമയായ ശിവസേന നേതാവിനെതിരെ കേസ്. അടുത്തിടെ എട്ടുകോടിയുടെ ആഡംബര വാഹനം സ്വന്തമാക്കിയ കോടീശ്വരനും ബിസിനസുകാരനുമായ സഞ്ജയ് ഗെയ്ക്വാദിനെതിരെയാണ് വൈദ്യുതി മോഷണത്തിന് കേസ് എടുത്തത്. 34,840 രൂപയുടെ വൈദ്യുതി മോഷ്ടിച്ച ഇയാള്‍ക്കെതിരെ കല്യാണിലെ കോന്‍സെവാദി പൊലീസാണ് കേസെടുത്തത്.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം. ഗെയ്ക്വാദിന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ സ്ഥലത്തേക്ക് ആവശ്യമായ വൈദ്യുതി മോഷണം നടത്തിയതായി എം എസ് ഇ ഡി സി എല്‍ കണ്ടെത്തുകയായിരുന്നു. വൈദ്യുതി വിതരണ കമ്പനിയുടെ പരാതിയിലാണ് പോലീസ് നടപടി. മോഷണം കൈയ്യോടെ പിടിച്ചതോടെ മോഷ്ടിച്ച വൈദ്യുതിയുടെ നിരക്കായ 34,840 രൂപയുടെയും പിഴയായി 15,000 രൂപയുടെയും ബില്‍ മൂന്നുമാസത്തിനകം അടക്കാനായി ഗെയ്ക്വാദിന് അയച്ചു. എന്നാല്‍ പിഴ അടക്കാന്‍ ഗെയ്ക്വാദ് തയാറാകാതെ വന്നതോടെയാണ് ജൂണ്‍ 30ന് കമ്പനി പൊലീസില്‍ പരാതി നല്‍കിയത്. ഗെയ്ക്വാദ് പിഴയും ബില്‍ തുകയും ഉള്‍പ്പെടെ 49,840 രൂപ അടച്ചതായി കമ്പനി തിങ്കളാഴ്ച അറിയിച്ചു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും.
അതേസമയം ഇയാള്‍ക്കെതിരെ എം എസ് ഇ ഡി സി എല്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും വൈദ്യുതി മോഷണത്തില്‍ അദ്ദേഹത്തിന് പങ്കില്ലെന്നും ശിവസേന പ്രവര്‍ത്തകര്‍ പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.