കടം നൽകിയ പണം തിരികെ ചോദിച്ച യുവതിയുടെ ചിത്രവും നമ്പറുമടക്കം ഇന്റർനെറ്റിലിട്ടു; 24 കാരൻ അറസ്റ്റിൽ
കോയമ്പത്തൂർ: കടം നൽകിയ പണം തിരികെ ചോദിച്ച യുവതിയുടെ ചിത്രവും നമ്പറുമടക്കം ഇന്റെർനെറ്റിലിട്ട കേസിൽ യുവതിയുടെ സുഹൃത്തിന്റെ ഭർത്താവ് അറസ്റ്റിൽ. ദിണ്ടിഗല്‍ ജില്ലയിലെ സക്കംപട്ടി സ്വദേശിയായ വി. വെങ്കടേശ്വരനാണ് അറസ്റ്റിലായത്. 23കാരിയായ യുവതി നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെങ്കടേശ്വരന്‍റെ ഭാര്യ ശരണ്യയും പരാതിക്കാരിയായ യുവതിയും അടുത്ത സുഹൃത്തുക്കളായിരുന്നു. കോയമ്പത്തൂര്‍ മണിയകർണപാളയ രംഗനാഥന്‍ സ്ട്രീറ്റില്‍ അടുത്തടുത്ത വീടുകളിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് യുവതി സുഹൃത്തായ ശരണ്യക്ക് 10,000 രൂപ കടം നല്‍കി. ഭര്‍ത്താവിന്‍റെ ചികിത്സക്കായി അടുത്തിടെ യുവതി പണം തിരികെ ചോദിച്ചതോടെയാണ് തർക്കം ഉണ്ടാകുന്നത്. 8600 രൂപ മാത്രമാണ് മടക്കി നല്‍കിയതെന്നും ബാക്കി തുക വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തർക്കം. തര്‍ക്കം മൂര്‍ച്ഛിക്കവേ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ശരണ്യയുടെ ഭർത്താവായ വെങ്കിടേശ്വരന്‍ യുവതിക്ക് മുന്നറിയിപ്പ് നല്‍കി.
തിങ്കളാഴ്ച മുതല്‍ യുവതിയുടെ മൊബൈല്‍ നമ്പറിലേക്ക് അജ്ഞാതരായ ചിലര്‍ തുടര്‍ച്ചയായി വിളിക്കാന്‍ തുടങ്ങി. കാര്യം അന്വേഷിച്ചപ്പോഴാണ് ഏതോ ഒരു വെബ് സൈറ്റില്‍ നിന്ന് ചിത്രവും മൊബൈല്‍ നമ്പറും കണ്ടാണ് വിളിക്കുന്നതെന്ന് അവര്‍ അറിയിച്ചത്. വെങ്കടേശ്വരന്‍ ആയിരിക്കും പ്രവര്‍ത്തിക്ക് പിന്നിലെന്ന് സംശയിച്ച യുവതി കോയമ്പത്തൂർ പൊലീസില്‍ പരാതി നല്‍കി. ഐ.പി.സി, ഐ.ടി നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് വെങ്കടേശ്വരനെതിരെ കേസെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.