മൈസൂരു റോഡ്- കെങ്കേരി മെട്രോ പാത ഉദ്ഘാടനം 29 ന്
ബെംഗളൂരു: നമ്മ മെട്രോ പര്‍പ്പിള്‍ ലൈനിലെ മൈസൂരു റോഡ്- കെങ്കേരി ദീര്‍ഘിപ്പിച്ച പാതയുടെ ഉദ്ഘാടനം ഈ മാസം 29 ന് നടത്തുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചടങ്ങില്‍ പങ്കെടുക്കും. ആഗസ്ത് 30 മുതല്‍ പാത യാത്രക്കാര്‍ക്കായി തുറന്ന് നല്‍കുമെന്നും ബി.എം.ആര്‍.സി..എല്‍ പറഞ്ഞു.
ബൈയ്യപ്പനഹള്ളി-മൈസൂരു റോഡ് വരെയുണ്ടായിരുന്ന പര്‍പ്പിള്‍ ലൈനിലെ പാത 6.2 കിലോമീറ്റര്‍ വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. കെങ്കേരി ബസ് ടെര്‍മിനലില്‍ അവസാനിക്കുന്ന പാതയില്‍ നയന്ദനഹള്ളി, രാജരാജേശ്വരി നഗര്‍, ജ്ഞാന ഭാരതി, പട്ടണഗരെ, മൈലസാന്ദ്ര എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍ ഉള്ളത്.
1560 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ജൂണില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ജൂലൈ മാസത്തില്‍ പാത തുറന്ന് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോകുകയായിരുന്നു.
നിലവില്‍ നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണ് മൈസൂരു റോഡ്. പാത തുറന്ന് നല്‍കുന്നതോടെ നഗരത്തിലെ ഗതാഗത കുരുക്ക് കുറയുമെന്നാണ് കരുതുന്നത്. കെങ്കേരി മുതല്‍ ചെല്ലഘട്ടവരെയുള്ള പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.