ടിപിആര്‍ നിരക്ക് പൂജ്യം; അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി തെങ്കാശി
തെങ്കാശി: ടിപിആര്‍ നിരക്ക് പൂജ്യത്തില്‍ നിര്‍ത്താന്‍ അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി തെങ്കാശി ജില്ലാ ഭരണകൂടം. നിയന്ത്രണത്തിന്റെ ഭാഗമായി മലയാളികള്‍ തമിഴ്‌നാട്ടിലേക്ക് കടക്കുമ്പോള്‍ കരുതേണ്ടുന്ന സര്‍ട്ടിഫിക്കറ്റിന്റെ ലിസ്റ്റ് അതിര്‍ത്തിയില്‍ പ്രദര്‍ശിപ്പിച്ചു.
തെങ്കാശി – കൊല്ലം ജില്ലാ അതിര്‍ത്തിയായ കോട്ടവാസലിലെ കേരളത്തിന്റെ ഭാഗമായ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ചൊവ്വാഴ്ച രാവിലെ തമിഴ്‌നാട് ആരോഗ്യവകുപ്പ് അധികൃതര്‍ ബാനര്‍ സ്ഥാപിച്ചത്. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 2 ഡോസ് വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളവരെയാണ് അതിര്‍ത്തി കടത്തി വിടുന്നത്.
ഇക്കാര്യം ബാനറില്‍ തമിഴ്, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ എഴുതി വച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള ബസ് സര്‍വീസ് അവസാനിപ്പിക്കുന്ന സ്ഥലത്താണ് ബാനര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഈ ബാനറില്‍ പറഞ്ഞിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം കേരള അതിര്‍ത്തിയില്‍നിന്നും തമിഴ്‌നാട്ടിലേക്ക് പ്രവേശിച്ചാല്‍ മതിയെന്നാണ് തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം ഇ-പാസും നിര്‍ബന്ധമാണ്. തെങ്കാശി ജില്ലിയിലെ ടിപിആര്‍ നിരക്ക് പൂജ്യം ആണ്. ഇതു നിലനിര്‍ത്താനാണ് കര്‍ശന നിയന്ത്രണത്തിലേക്ക് തെങ്കാശി ജില്ലാഭരണകൂടം എത്തിയിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.