നിര്‍ബന്ധിത ക്വാറന്റയിന്‍; ഉത്തരവ് ചൊവ്വാഴ്ച നടപ്പിലാക്കിയില്ല
ബെംഗളൂരു: കേരളത്തില്‍ നിന്നു കര്‍ണാടകയിലേക്ക് വരുന്നവര്‍ക്ക് ഏഴു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റിന്‍ ഏര്‍പ്പെടുത്തി ഉത്തരവിറക്കിയെങ്കിലും ചൊവ്വാഴ്ച നടപ്പിലാക്കിയില്ല. നേരത്തെ ഉണ്ടായിരുന്നത് പോലെ കേരളത്തില്‍ നിന്നും ബസുകളിലും ട്രെയിനുകളിലും സ്വകാര്യ വാഹനങ്ങളിലുമായി എത്തുന്നവരെ പരിശോധിക്കുന്നത് ചൊവ്വാഴ്ചയും തുടര്‍ന്നു. കേരള കര്‍ണാടക അതിര്‍ത്തി ചെക്‌പോസ്റ്റുകളായ മാക്കൂട്ടം, മൂലഹോള, ബാവലി, കൂട്ട തുടങ്ങിയ അതിര്‍ത്തികളില്‍ ആര്‍.ടി.പി.സി. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം പേരുവിവരങ്ങളും ഫോണ്‍ നമ്പറും രേഖപ്പെടുത്തിയ ശേഷം വാഹനങ്ങള്‍ കടത്തിവിട്ടു.
അതേ സമയം ബെംഗളൂരുവിലെ കെ.എസ് ആര്‍. റെയില്‍വേ സ്റ്റേഷനുകളിലും മറ്റ് സ്റ്റേഷനുകളിലും ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി എത്തിയ യാത്രക്കാരെ കോവിഡ് പരിശോധനക്കായി സാമ്പിള്‍ ശേഖരിച്ച് പേരുവിവരങ്ങള്‍ വാങ്ങിയതിന് ശേഷമാണ് വിട്ടയച്ചത്.
വിദ്യാര്‍ഥികള്‍ക്കും ജോലിക്കായി എത്തുന്നവര്‍ക്കും അടക്കം എല്ലാവര്‍ക്കും നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് ശേഷമായിരിക്കും ഓരോ ജില്ലയിലും ഇതു സംബന്ധിച്ചുള്ള നടപടികള്‍ ഏര്‍പ്പെടുത്തുക എന്നാണ് വിവരം. വിദ്യാര്‍ഥികള്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സര്‍ക്കാര്‍, സ്വകാര്യ ക്വാറന്റയിന്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കിയതിന് ശേഷം കേരളത്തില്‍ നിന്നെത്തുന്ന എല്ലാവര്‍ക്കുമായി ഇത് നടപ്പിലാക്കുമെന്നാണ് കരുതുന്നത്. ഹ്രസ്വ സന്ദര്‍ശനം, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട യാത്രകള്‍ തുടങ്ങിയവക്കായി എത്തുന്നവര്‍ക്ക് ക്വാറന്റയിന്‍ ഏര്‍പ്പെടുത്തില്ല.
അതേ സമയം നിര്‍ബന്ധിത ക്വാറന്റയിന്‍ സംബന്ധിച്ചുള്ള വ്യക്തതയില്ലായ്മ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. മെഡിക്കല്‍, പി.ജി. കോഴ്‌സുകളിലേക്കടക്കം നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാനായി കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് വരാനിരിക്കുന്ന വിദ്യാര്‍ഥികളെ അടക്കം ആശയ കുഴപ്പത്തിലാക്കിയിരിക്കുകയാണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം. പരീക്ഷയെഴുതാന്‍ വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതു വരെ ഇളവുകളൊന്നും പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ക്വാറന്റീന്‍ സ്വീകരിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. സാധാരണ പരീക്ഷക്ക് ഒന്നോ രണ്ടോ ദിവസം മുമ്പാണ് വിദ്യാര്‍ഥികള്‍ എത്താറുള്ളത്. പുതിയ ഉത്തരവ് പ്രകാരം ഒരാഴ്ച മുമ്പെങ്കിലും എത്തേണ്ടി വരുമെന്നതാണ് വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.