മാട്രിമോണിയല്‍ സൈറ്റ് വഴി സൗഹൃദത്തിലായി തട്ടിപ്പ്; യുവാവ് അറസ്റ്റില്‍
ബെംഗളൂരു: മാട്രിമോണിയല്‍ സൈറ്റ് വഴി യുവതികളെ പരിചയപ്പെടുകയും പിന്നീട് സൗഹൃദം നടിച്ച് പണം തട്ടുകയും ചെയ്ത യുവാവ് അറസ്റ്റിലായി. വിജയപുര സ്വദേശിയും ഉള്ളാളില്‍ താമസക്കാരനുമായ ജഗനാഥ് എസ് സജ്ജനാര്‍ (34) ആണ് ബെംഗളൂരുവില്‍ അറസ്റ്റിലായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതികളോട് സിവില്‍ എഞ്ചീനീയറാണെന്ന വ്യാജേന വിശ്വാസം നേടിയെടുക്കുകയും ശേഷം ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞ് യുവതികളില്‍ നിന്ന് ലക്ഷകണക്കിന് രൂപ തട്ടിയെടുക്കുകയുമായിരുന്നു. ബെംഗളൂരു സ്വദേശിനിയായ നഴ്‌സിന്റെ പരാതിയില്‍ ഹെന്നൂര്‍ പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. 4.4 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് യുവതി നല്‍കിയ പരാതി.
ബാഗളൂര്‍ സ്വദേശിനിയായ മറ്റൊരു യുവതിയുടെ 116 ഗ്രാം സ്വര്‍ണം തട്ടിയെടുത്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 30 വയസ് മുകളില്‍ പ്രായമുള്ളവരെ കേന്ദ്രീകരിച്ചാണ് ഇയാളുടെ തട്ടിപ്പ്. നേരത്തെ ബനശങ്കരിയിലെ 30 കാരിയില്‍ നിന്നും സമാനമായ രീതിയില്‍ 7 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ഇയാള്‍ പിടിയിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷമാണ് പുതിയ തട്ടിപ്പുകളില്‍ ഏര്‍പ്പെട്ടത്. 5.8 ലക്ഷം രൂപ, ഒരു കാര്‍, അഞ്ച് മൊബൈല്‍ ഫോണ്‍, 20 സിം കാര്‍ഡുകള്‍ എന്നിവ ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Key Topic :Conman who cheated women on matrimonial site arrested
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.