കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു
ബെംഗളൂരു: തമിഴ്‌നാട്ടിലെ ഈറോഡ് കൊടുമുടിക്ക് സമീപം കാരണം പാളയം അണകെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. മലപ്പുറം പൊന്നാനി പ്രകാശിന്റെ മകന്‍ യദു (22), പത്തനംതിട്ട തിരുവല്ല ബാബുവിന്റെ മകന്‍ കിരണ്‍ ബാബു (23) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്. ഇരുവരും ബെംഗളൂരുവില്‍ ഐ.ടി. ജീവനക്കാരാണ്.
വിനായക ചതുര്‍ഥി ആഘോഷത്തോടനുബന്ധിച്ച് ഈറോഡ് സുഹൃത്തിന്റെ വീട്ടിലെത്തിയ ഏഴംഗ സംഘം കാരണം പാളയം അണകെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. സുഹൃത്തുക്കളുടെ നിലവിളി കേട്ട് എത്തിയ മീന്‍പിടുത്തക്കാര്‍ ഇരുവരേയും കരക്കെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മലയാളികളായവിഷ്ണു പ്രസാദ്, ഗൗതം, ചെന്നൈ സ്വദേശി അശോക്, തിരുപ്പൂര്‍ സ്വദേശി വിജയകുമാര്‍, തൂത്തുകുടി സ്വദേശി രാംകുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റു യുവാക്കള്‍. ഏഴു പേരും ബെംഗളൂരുവിലെ കോറമംഗലയില്‍ നിന്നും രണ്ടു കാറുകളിലായാണ് ഈറോഡിലേക്ക് പോയത്.
ഇരുവരുടേയും മൃതദേഹങ്ങള്‍ പെരുന്തുറ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് രാത്രിയോടെ മാറ്റി. ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.