ബിഎസ്എഫ് ക്യാമ്പിലെ 34 സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ്
ബെംഗളൂരു: കർണാടകയിലെ യലഹങ്ക ബിഎസ്എഫ് ക്യാമ്പിലെ 34 സുരക്ഷാ ഉദ്യോഗസ്ഥർക്ക് കോവിഡ്. മേഘാലയയിലെ ഷില്ലോങ്ങിൽ നിന്ന് എത്തിയ (ബിഎസ്എഫ്) 34 സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് കോവിഡ് ബാധ സ്ഥിതീകരിച്ചത്. മുൻകരുതൽ നടപടിയുടെ ഭാഗമായി അവരുമായി സമ്പർക്കം പുലർത്തിയ സൈനികരെ നിരീക്ഷണത്തിലാക്കി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നും പരിശീലനത്തിനായി ആയിരത്തിലധികം സൈനികർ ബെംഗളൂരുവിലെത്തിയിട്ടുണ്ട്. സൈനികർക്കിടയിൽ കോവിഡ് അണുബാധ കണ്ടെത്തിയതിനാൽ പരിശീലനം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.
മുൻകരുതൽ നടപടികൾ ആരംഭിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പിലെ എല്ലാ സൈനികരിലും ഇന്ന് കോവിഡ് പരിശോധനകൾ നടത്തിവരുന്നു.
സെപ്റ്റംബർ 15 നാണ് കുറച്ച് സൈനികർക്ക് ചുമ, ജലദോഷം, പനി എന്നിവയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. സെപ്റ്റംബർ 19 -ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കോവിഡ് അണുബാധകൾ കൂടുതലായി രേഖപ്പെടുത്തിയതിനാൽ 150 സൈനികരിൽ അധികൃതർ പരിശോധന നടത്തി. തുടർന്നാണ് സൈനികരിൽ കോവിഡ് ബാധ സ്ഥിതീകരിച്ചത്.
ഇരുപത് സൈനികരെ ഇതിനകം ദേവനഹള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവർ ബിഎസ്എഫ് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാണ്
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.