നീറ്റു പരീക്ഷയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ്; വിദ്യാർഥികളിൽ നിന്ന് 50 ലക്ഷം വീതം വാങ്ങി
ന്യൂഡൽഹി: നീറ്റു പരീക്ഷയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ്. ആൾമാറാട്ടത്തിനുള്ള ശ്രമം നടന്നുവെന്നും ഇതിനായി വിദ്യാർഥികളിൽ നിന്ന് 50 ലക്ഷം വീതം വാങ്ങിയതായും സിബിഐ കണ്ടെത്തി. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ.കെ എജ്യൂക്കേഷൻ കരിയർ ഗൈഡൻസിനും അതിന്റെ ഡയറക്ടർ പരിമൾ കോത്പാലിവാറിനും എതിരേയാണ് ആരോപണം.
പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ നിരവധി വിദ്യാർഥികൾ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് ഇത് സംബന്ധിച്ച് അന്വേഷണം നടന്നത്. സംഭവത്തിൽ ആർ.കെ. എജ്യൂക്കേഷൻ കരിയർ ഗൈഡൻസ്, ഡയറക്ടർ പരിമൾ കോത്പാലിവാർ, വിദ്യാർഥികൾ എന്നിവർക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. സർക്കാർ മെഡിക്കൽ കോളേജിൽ സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാർഥികളിൽ നിന്ന് 50 ലക്ഷം വീതം വാങ്ങിയതായും സിബിഐ വ്യത്തങ്ങൾ പറഞ്ഞു.
സർക്കാർ മെഡിക്കൽ കോളേജുകളിൽ സീറ്റ് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. വിദ്യാർഥികൾക്കു പകരം മറ്റൊരാളെ കൊണ്ട് പരീക്ഷ എഴുതിക്കുന്നത് ഉൾപ്പെടെയുള്ള തട്ടിപ്പുകൾ നടത്താനുള്ള നീക്കമാണ് ഇവർ പദ്ധതിയിട്ടിരുന്നതെന്നും എഫ്ഐആറിൽ പറയുന്നു.
ഉറപ്പിനായി തുല്യ തുകക്കുള്ള ചെക്കും വിദ്യാർഥികളുടെ 10, 12 ക്ലാസുകളിലെ മാർക്ക് ലിസ്റ്റും വാങ്ങിവെച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. മറ്റൊരാളെക്കൊണ്ട് പരീക്ഷ എഴുതിപ്പിക്കാനായി വിദ്യാർഥികളുടെ അഡ്മിറ്റ് കാർഡിലെ ഫോട്ടോകളിലും കൃത്രിമം നടത്തിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.