Follow the News Bengaluru channel on WhatsApp

നഞ്ചൻകോട് ഹുച്ചഗനി ഗ്രാമത്തിലെ മഹാദേവമ്മ ക്ഷേത്രം പൊളിച്ച സംഭവത്തിൽ തഹസിൽദാറെ സ്ഥലം മാറ്റി

മൈസൂരു: നഞ്ചൻകോട് ഹുച്ചഗനി ഗ്രാമത്തിലെ മഹാദേവമ്മ ക്ഷേത്രം പൊളിച്ച സംഭവത്തിൽ തഹസിൽദാറെ സ്ഥലം മാറ്റി. തഹസിൽദാർ മോഹനകുമാരിയെയാണ് സ്ഥലം മാറ്റിയത്. നഞ്ചൻകോട് തഹസിൽദാരുടെ ഉത്തരവുപ്രകാരം സെപ്റ്റംബർ എട്ടിനാണ് മഹാദേവമ്മ ക്ഷേത്രം പൊളിച്ചത്.

സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ചതാണ് ക്ഷേത്രമെന്ന് ഉന്നയിച്ചാണ് പൊളിക്കാൻ തഹസിദാർ ഉത്തരവിട്ടത്. ക്ഷേത്രം പൊളിച്ച സംഭവത്തിൽ ഹിന്ദുസംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തു വന്നിരുന്നു. പ്രതാപസിംഹയെയും ബെംഗളൂരു സൗത്ത് ബിജെപി എം.പിയായ തേജസ്വി സൂര്യയെയും ഹിന്ദുസംഘടന പ്രവർത്തകർ ഉപരോധിക്കുകയും ചെയ്തിരുന്നു.

എന്നാൽ നഞ്ചൻകോടിൽ ക്ഷേത്രം പൊളിച്ചതിനു പിന്നിൽ ബിജെപി സർക്കാരിനു പങ്കില്ലെന്നും ഉദ്യോഗസ്ഥർ മാത്രമാണ് ഉത്തരവാദികളെന്നുമാണ് മൈസൂർ എംപി പ്രതാപസിംഹ വ്യക്തമാക്കിയിരുന്നു.ക്ഷേത്രം പുനർനിർമിക്കുമെന്നും ഇക്കാര്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ചർച്ചചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗ്രാമത്തിൽ തന്നെ മറ്റൊരു സ്ഥലത്ത് പുനർനിർമിക്കുന്ന ക്ഷേത്രത്തിന്റെ നിർമാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും പ്രതാപസിംഹ പ്രതിഷേധം തണുപ്പിക്കാനായി പറഞ്ഞിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് തഹസിൽദാറെ സ്ഥലം മാറ്റിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.