പതിനാറ് കുരങ്ങുകളെ വിഷം കൊടുത്ത് കൊലപ്പെടുത്തി മൃതദേഹങ്ങൾ ദേശീയപാതയ്ക്ക് സമീപം ഉപേക്ഷിച്ചു
കോലാർ: പതിനാറ് കുരങ്ങുകളെ വിഷം കൊടുത്ത് കൊലപ്പെടുത്തി മൃതദേഹങ്ങൾ ദേശീയപാതയ്ക്ക് സമീപം ഉപേക്ഷിച്ചു. കോലാറിലാണ് സംഭവം. കുരങ്ങുകളുടെ മൃതദേഹങ്ങൾ ബാഗുകളിലാക്കി തമകയെയും നടുപ്പള്ളി ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. ഇത് കണ്ട വഴിയാത്രക്കാരാണ് ഗൾപേട്ട് പോലീസിനെ വിവരമറിയിച്ചത്.
16 #monkeys were poisoned to death in #Kolar, #Karnataka. It was supposedly mixed in the food fed to them. Their bodies were dumped off the national highway. Monkeys were put into gunny bags and abandoned on the road. Post-mortem conducted by forest officials. pic.twitter.com/PF5fUy8ohm
— Suraj Suresh (@Suraj_Suresh16) September 30, 2021
വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലം സന്ദർശിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുരങ്ങുകയുടെ മൃതദേഹം മദറഹള്ളി വനമേഖലയിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രദേശം പരിശോധിക്കുകയാണെന്ന് ഗുൽപേട്ട് സബ് ഇൻസ്പെക്ടർ വേദവതി പറഞ്ഞു. കുരങ്ങുകൾക്ക് വിഷം നൽകുകയും പിന്നീട് മൃതദേഹങ്ങൾ കവറിലാക്കി റോഡിൽ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ആഗസ്ത് ആദ്യവാരം ഹസ്സനിലും സമാനമായ ഒരു സംഭവം നടന്നിരുന്നു. 35 കുരങ്ങന്മാരെ കൊലപ്പെടുത്തി മൃതദേഹം ബാഗുകളിൽ നിറച്ച് ഹൈവേയിൽ എറിയുകയായിരുന്നു. കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.