സ്വത്ത് തര്‍ക്കം; മകന്‍ അമ്മയെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി
ബെംഗളൂരു: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകന്‍ അമ്മയെ വാടക കൊലയാളികൾക്ക് ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി. മഹാനവമി ദിവസം ചിക്കബല്ലാപുരയിലാണ് സംഭവം നടന്നത്. നളിനി എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാടക കൊലയാളികളായ രണ്ടു പേർ പിടിയിലായി.
നവമി പൂജ ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രത്തില്‍ നിന്നും വീട്ടിലെത്തിയ നളിനിയെ വാടക കൊലയാളികള്‍ പിന്തുടരുകയായിരുന്നു. നളിനി വീട്ടിനകത്ത് ഉണ്ട് എന്ന് ഉറപ്പിച്ചതോടെ കൊലപാതകികള്‍ വീട്ടിലെത്തി വാതിലിന് മുട്ടുകയായിരുന്നു. വാതില്‍ തുറന്ന നളിനിയെ കൊലപാതകികള്‍ കുത്തി പരിക്കേല്‍പ്പിച്ചു. നളനിയുടെ നിലവിളി കേട്ട് എത്തിയ അയല്‍വാസികള്‍ ബലപ്രയോഗത്തിലൂടെ കൊലയാളികളെ പിടികൂടുകയായിരുന്നു. നളിനി സംഭവസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. പിടിയിലായവരെ പിന്നീട് പോലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തായത്. നളിനിയുടെ മകന്‍ ബദരീനാഥ് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കി.
അമ്മയും മകനും തമ്മില്‍ 80 കോടി രൂപയുടെ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ബദരീനാഥിനെ ബന്ധപ്പെട്ടപ്പോൾ കൊല്ലൂർ, സിംഗന്തുരു എന്നിവിടങ്ങളിലെ ക്ഷേത്ര സന്ദർശനയാത്രയിലാണെന്നാണ് പോലീസിന് ലഭിച്ച വിവരം. എന്നാൽ ക്വട്ടേഷൻ നൽകിയ കാര്യം ബദരീനാഥ് നിഷേധിച്ചിട്ടുണ്ട്. ഇയാളെ പിടികൂടി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.