പിടികിട്ടാപുള്ളിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ സുരേഷ് പൂജാരി ഫിലിപ്പീൻസിൽ പിടിയില്‍
ബെംഗളൂരു: ഇന്ത്യയിലും വിദേശത്തുമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അധോലോക നേതാവ് സുരേഷ് പൂജാരി ഫിലിപ്പീൻസിൽ ഇന്റര്‍പോളിന്റെ പിടിയിലായി. 2015-ല്‍ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഒളിവിലായിരുന്നു ഇയാള്‍.
ഉഡുപി മല്‍പെ സ്വദേശിയായ സുരേഷ് കുപ്രസിദ്ധ അധോലോക നേതാവ് രവി പൂജാരിയൂടെ സഹായിയായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പിരിയുകയും സുരേഷ് സ്വന്തമായി ഒരു ഗുണ്ടാ സംഘത്തെ രൂപീകരിക്കുകയുമായിരുന്നു.
മുംബൈ, താനെ, ഡോംബിവില്‍, ഉല്ലാസ് നഗര്‍ എന്നിവിടങ്ങളിലെ ഡാന്‍സ് ബാര്‍ ഉടമകള്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവരെ ഫോണില്‍ വിളിച്ച് പണം തട്ടിയെടുക്കലായിരുന്നു ഈ സംഘത്തിന്റെ രീതി. 2008-ല്‍ ഇയാള്‍ ഇന്ത്യ വിട്ടിരുന്നു. സുരേഷ് പുരി, സതീഷ് പൈ എന്നിങ്ങനെ എട്ടോളം വ്യാജ പാസ്‌പോര്‍ട്ടുകളിലാണ് ഇയാള്‍ വിവിധ വിദേശ രാജ്യങ്ങളില്‍ കഴിഞ്ഞിരുന്നത്. ഇയാളെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.