നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് പരാതി; പാസ്റ്റര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍
ബെംഗളൂരു: നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന പരാതിയില്‍ കര്‍ണാടകയില്‍ പാസ്റ്റര്‍ അടക്കം രണ്ടുപേരെ അറസ്റ്റു ചെയ്തു.
ഹുബ്ബള്ളി, കുടക് എന്നിവിടങ്ങളിലാണ് അറസ്റ്റ് നടന്നത്. ഹുബ്ബള്ളിയില്‍ പാസ്റ്ററായ സോമു അവരാദിയാണ് അറസ്റ്റിലായത്. ദളിത് വിഭാഗത്തില്‍പ്പെട്ട ആളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചു എന്നാണ് പാസ്റ്റര്‍ക്കെതിരെയുള്ള പരാതി. വിശ്വനാഥ് ബൂദൂര്‍ എന്ന വ്യക്തിയാണ് തന്നെ കഴിഞ്ഞ മൂന്ന് മാസമായി ക്രിസ്തുമതത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതിയുമായി എത്തിയത്. എന്നാല്‍ പാസ്റ്റര്‍ ഇത് നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ ഹിന്ദുത്വ സംഘടനകള്‍ ഹുബ്ബള്ളിയില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.
മറ്റൊരു കേസില്‍ കുടകിലെ ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ മഞ്ജുനാഥ് എന്ന ആളാണ് അറസ്റ്റിലായത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മതം മാറാന്‍ മഞ്ജുനാഥും കുടുംബവും നിര്‍ബന്ധിച്ചതായാണ് പരാതി. അഞ്ജലി എന്ന യുവതിയാണ് മഞ്ജുനാഥിനും കുടുംബത്തിനുമെതിരെ പരാതി നല്‍കിയത്. മതം മാറിയാല്‍ ധാരാളം പണം ലഭിക്കുമെന്നു പറഞ്ഞ് പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചതായി അഞ്ജലി പരാതിയില്‍ പറയുന്നു. ഇയാളുടെ ഭാര്യയും മകളും ഒളിവിലാണ്. അറസ്റ്റിലായ മഞ്ജുനാഥിനെ 15 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.