മുൻ എംഎൽഎമാർക്കും എംപിമാർക്കും എതിരായ കേസുകൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക ഹൈക്കോടതി ആവശ്യപ്പെട്ടു
ബെംഗളൂരു: സംസ്ഥാനത്തെ മുൻ എംഎൽഎമാർക്കും എംപിമാർക്കും എതിരായ കേസുകൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കർണാടക ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് നിർദേശിച്ചു.
2020 സെപ്റ്റംബർ 16 മുതൽ സിറ്റിംഗ്, മുൻ എംപിമാർ/എംഎൽഎമാർ എന്നിവർക്കെതിരെ എത്ര കേസുകൾ പിൻവലിച്ചു എന്നതിനെക്കുറിച്ചുള്ള കണക്കുകൾ കോടതി ആരാഞ്ഞു. സിറ്റിംഗ് അംഗങ്ങൾക്കും മുൻ നിയമസഭാംഗങ്ങൾക്കും എതിരെ നിലനിൽക്കുന്ന ക്രിമിനൽ കേസുകൾ സംബന്ധിച്ച് സുപ്രീം കോടതിയുടെ നിർദേശപ്രകാരം എടുത്ത പൊതുതാൽപര്യ ഹർജിയിലാണ് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവിശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ആഗസ്റ്റ് 26-ന് നിയമസഭാംഗങ്ങൾക്കെതിരായ കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ സർക്കാരിനോട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. . അതുപോലെ, 2020 സെപ്തംബർ 16 ന് ശേഷം പ്രത്യേക കോടതിയിൽ നിന്ന് എംഎൽഎമാർക്കും എംപിമാർക്കും എതിരെ കെട്ടിക്കിടക്കുന്ന കേസുകളുടെ വിവരങ്ങളും കോടതി രജിസ്ട്രാർ ജനറലിനോട് നിർദ്ദേശിച്ചിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.