റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ബി.ബി.എം.പി. ഉദ്യോഗസ്ഥയടക്കം രണ്ടു പേർ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ പാതയിലെ കുഴിയില്‍ വീണ് ബെക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തില്‍ ബി.ബി.എം.പി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറേയും ട്രക്ക് ഡ്രൈവറേയും പോലീസ് അറസ്റ്റ് ചെയ്തു. ബി.ബി.എം.പിയുടെ മഹാദേവ പുര സോണിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായ എസ്. സവിത (34), ട്രക്ക് ഡ്രൈവർ ആർ. രവി (31) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ മൂന്നാം പ്രതിയായ കരാറുകാരൻ ഒളിവിലാണ്. അറസ്റ്റിലായ ഇരുവരും സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി.
നവംബര്‍ 27 ന് ഹെഗ്‌ഡേ നഗറിലുണ്ടായ അപകടത്തില്‍ അസിം അഹമ്മദ് എന്ന 21 കാരനാണ് മരിച്ചത്. ഫുഡ് ഡെലിവറി സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു അസീം. ഹെഗ്ഡെ നഗറിൽ നിന്നും തനിസാന്ധ്ര ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന അസീമിന്റെ ബൈക്ക് കുഴിയിൽ തട്ടി നിയന്ത്രണം വിട്ടതോടെ അസീം തെറിച്ച് വീഴുകയും പിറകിൽ വന്ന ട്രക്ക് അസീമിന്റെ ദേഹത്ത് കയറി ഇറങ്ങുകയുമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
അസീമിന്റെ ബന്ധുക്കള്‍ ബി.ബി.എം.പി അധികൃതരുടെ അനാസ്ഥക്കെതിരെ രംഗത്തുവന്നിരുന്നു. ബാനസവാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അസിസ്റ്റന്റ് എഞ്ചിനിയറെ ഒന്നാം പ്രതിയായും ട്രക്ക് ഡ്രൈവറെ രണ്ടാം പ്രതിയായും കരാറുകാരനെ മൂന്നാം പ്രതിയായുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.