പ്രശസ്ത കന്നഡ നടന്‍ എസ്. ശിവറാം അന്തരിച്ചു
ബെംഗളൂരു: മുതിര്‍ന്ന കന്നഡ നടനും നിര്‍മാതാവും സംവിധായകനുമായ എസ്. ശിവറാം അന്തരിച്ചു. 84 വയസായിരുന്നു. വീട്ടില്‍ വെച്ചുണ്ടായ വീഴ്ചയില്‍ തലക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് അന്ത്യം.
1965 ല്‍ പുറത്തിറങ്ങിയ ബേറത ജീവ എന്ന ചിത്രത്തിലൂടെയാണ് തുടക്കം. ദുഡ്ഡെ ദൊഡ്ഡപ്പ, ലഗ്‌ന പത്രികെ എന്നീ ചിത്രങ്ങളിലൂടെയായിരുന്നു അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. 1972 ല്‍ ഹൃദയ സംഗമ എന്ന ചിത്രത്തിലൂടെ സംവിധായകനായി. ഡോ. രാജ്കുമാറും ഭാരതിയുമായിരുന്നു ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്. സഹോദരൻ എസ്. രാമനാഥനോടൊപ്പം ചലച്ചിത്ര നിർമാണ മേഖലയിലും കൈവെച്ചു. ഗെജെപൂജെ, ഉപാസന, രജനീകാന്ത് നായകനായ തമിഴ് ചിത്രം ധര്‍മദുരൈ, അടക്കം കന്നഡയിലും തമിഴിലുമായി ആറ് ചിത്രങ്ങള്‍ നിര്‍മ്മിച്ചു. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശരപഞ്ജര, ശുഭമംഗല, നാഗരഹാവു, നനൊബ്ബ കല്ല, യജമാന, ആപ്തമിത്ര, ഹെംബിസിലു, തായിസാഹെബ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. കന്നഡ ചലചിത്ര മേഖലക്ക് നൽകിയ സമഗ്ര സംഭാവനക്ക് കർണാടക സർക്കാറിൻ്റെ ഡോ. രാജ്കുമാർ ആജീവനാന്ത പുരസ്ക്കാരം നേടിയിട്ടുണ്ട്.
ശിവറാമിന്റെ വേര്‍പ്പാടില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ആരോഗ്യ മന്ത്രി ഡോ. കെ സുധാകര്‍, മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ അടക്കമുള്ള രാഷ്ട്രീയ പ്രമുഖരും കന്നഡ ചലച്ചിത്രമേഖലയിലെ പ്രമുഖരും അനുശോചിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.