കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണം; വിദഗ്ധ സമിതി ഇന്ന് യോഗം ചേരും
ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ്, ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോവിഡ് സാങ്കേതിക സമിതിയുടെ യോഗം ചൊവ്വാഴ്ച വൈകുന്നേരം ചേരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സമിതിയുടെ നിര്‍ദേശങ്ങള്‍ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിക്കാത്ത വിധത്തിലായിരിക്കും ഇവ ഏര്‍പ്പെടുത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ ജനുവരി ഏഴിനാണ് അവസാനിക്കുന്നത്. ഇത് നീട്ടിയേക്കുമെന്നാണ് സൂചന. ഇതിന് പുറമെ ഷോപ്പിംഗ് മാളുകള്‍, മറ്റു പൊതു ഇടങ്ങള്‍ എന്നിവയില്‍ ആള്‍കൂട്ടത്തെ നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളും ഉണ്ടായേക്കും.
അതേ സമയം ഇപ്പോള്‍ കേസുകളില്‍ വന്നിരിക്കുന്ന വര്‍ധന കോവിഡിന്റെ മൂന്നാം തരംഗ സാധ്യതയാവാം എന്ന ആശങ്ക വിദഗ്ധര്‍ പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ദിവസവും ആയിരത്തിന് മുകളില്‍ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 80 ശതമാനത്തോളം കേസുകള്‍ ബെംഗളൂരുവിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഒന്നര ശതമാനത്തിന് മുകളിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ, സജീവ കേസുകളും 11,000 ന് മുകളിലെത്തി.
തിങ്കളാഴ്ച കര്‍ണാടകയില്‍ രേഖപ്പെടുത്തിയ മൊത്തം കേസുകള്‍ 1290 ആണ്. ഇതില്‍ 1041 കേസുകളും ബെംഗളൂരുവിലാണ്. സംസ്ഥാനത്ത് 10 ഒമിക്രോണ്‍ കേസുകളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 77 ആയി ഉയര്‍ന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.