വാരാന്ത്യ കര്‍ഫ്യൂ; ബി.എം.ടി സി.യുടെ ശനി, ഞായര്‍ സര്‍വീസുകള്‍ റദ്ദാക്കി, അവശ്യസേവന മേഖലയിൽപ്പെട്ടവർക്കായി മാത്രം 10 ശതമാനം സർവീസുകൾ
ബെംഗളൂരു: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ബെംഗളൂരുവിൽ ശനി, ഞായര്‍ ദിവസങ്ങളിലെ (ജനുവരി 8, 9, 15, 16 തീയതികളിൽ) ബസ് സര്‍വീസുകള്‍ ഭാഗികമായി റദ്ദാക്കിയതായി ബി.എം.ടി.സി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. അവശ്യ സേവന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഈ ദിവസങ്ങളില്‍ 10 ശതമാനം ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും ബി.എം.ടി.സി അറിയിച്ചു. ഈ ദിവസങ്ങളിൽ രാവിലെ ആറ് മണി മുതല്‍ രാത്രി 10 മണിവരെ സര്‍വീസ് നടത്തും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍- സ്വകാര്യ ആശുപത്രി ഡോക്ടര്‍മാര്‍, പാര മെഡിക്കല്‍ ജീവനക്കാര്‍,മെഡിക്കല്‍ സാങ്കേതിക വിദഗ്ധര്‍, ആശാവര്‍ക്കര്‍മാര്‍, രോഗികള്‍, രോഗികളുടെ കൂട്ടിരിപ്പുകാർ, പൊതു-സ്വകാര്യ മേഖല ബാങ്ക് ജീവനക്കാർ, ഇന്‍ഷ്വറന്‍സ് കമ്പനി ജീവനക്കാര്‍, പത്ര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പരീക്ഷയില്‍ പങ്കെടുക്കാനായി യാത്ര ചെയ്യുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് യാത്രക്ക് അനുമതിയുള്ളത്. യാത്രക്കാര്‍ അവരവരുടെ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ യാത്രയില്‍ കരുതണം. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. യാത്രക്കാര്‍ മാസ്‌ക് ധരിച്ചിരിക്കണമെന്നും പനി, മറ്റു രോഗലക്ഷണങ്ങളുള്ളവരെ യാത്രയിൽ നിന്നും വിലക്കുമെന്നും ബി.എം ടി.സി പത്രകുറിപ്പില്‍ വ്യക്തമാക്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.