ചൂരല്‍ കൊണ്ട് അടിയേറ്റ ഏഴുവയസുകാരിക്ക് കാഴ്ച നഷ്ടപ്പെട്ടു; അധ്യാപികക്ക് മൂന്നുവര്‍ഷത്തെ കഠിനതടവ് വിധിച്ച് കോടതി
ബെംഗളൂരു: ചൂരല്‍ പ്രയോഗത്തില്‍ ഏഴു വയസുകാരിയുടെ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ട സംഭവത്തില്‍ കാരണക്കാരിയായ സ്വകാര്യ സ്‌കൂള്‍ അധ്യാപികക്ക് മൂന്ന് വര്‍ഷത്തെ കഠിന തടവിന് വിധിച്ച് കോടതി. 2011 ഫെബ്രുവരി 17 ന് തുമകുരു ഈദ്ഗാഹ് മൊഹല്ലയിലെ ഭാരത് മാതാ സ്‌കൂളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ തുമകുരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അധ്യാപികയായ ഫര്‍ഹത്ത് ഫാത്തിമക്കെതിരെ വിധി പറഞ്ഞത്. ജഡ്ജി ശാരദ കൊപ്പാടാണ് ശിക്ഷ വിധിച്ചത്. ശിക്ഷക്ക് പുറമെ 10,000 രൂപ പിഴയും അടക്കണം.
ക്ലാസില്‍ പഠിക്കാതെ വന്നതിന് കുട്ടിയെ ചൂരല്‍ കൊണ്ട് അടിച്ചപ്പോള്‍ വടി ഇടതുകണ്ണിന് കൊള്ളുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശപ്പിച്ചെങ്കിലും കുട്ടിയുടെ കാഴ്മ പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. തുടര്‍ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് തിലക് നഗര്‍ പോലീസാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കി പത്തു വര്‍ഷത്തിന് ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.