ഫെയ്മ അഖിലേന്ത്യ മറുനാടൻ മലയാളി മഹാ സമ്മേളനം ചെന്നൈയിൽ
ബെംഗളൂരു: ഫെയ്മ അഖിലേന്ത്യ മറുനാടൻ മലയാളി മഹാ സമ്മേളനം ജൂലൈ 9,10 തീയതികളിൽ ചെന്നൈയിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതു സമ്മേളനത്തിൽ കേരളം, തമിഴ് നാട്, ഗോവ, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും സാമൂഹ്യ സാംസ്കാരിക പ്രമുഖരും പങ്കെടുക്കുമെന്നും പതിനായിരത്തിലധികം മറുനാടൻ മലയാളികൾ പരിപാടിയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഫെയ്മ ഭാരവാഹികൾ പറഞ്ഞു.
ഫെയ്മ അഖിലേന്ത്യ പ്രസിഡന്റ് എം.പി. പുരുഷോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന ഗവേണിങ് ബോഡി യോഗത്തിൽ മറുനാടൻ മലയാളി മഹാസമ്മേളനത്തിന്റെ ചെയർമാനായി കല്പക ഗോപാലനെയും, ജനറൽ കൺവീനറായി റെജികുമാറിനെയും (ബാംഗ്ലൂർ) ചീഫ് കോർഡിനേറ്ററായി ഹരികൃഷ്ണനെയും (വഡോദര) തെരഞ്ഞെടുത്തു. വിവിധ സംസ്ഥാന പ്രതിനിധികളെ ഉൾപ്പെടുത്തി 101 പേരടങ്ങുന്ന ഒരു ആഘോഷ കമ്മിറ്റി ഉടൻതന്നെ രൂപീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ദേശീയ വർക്കിങ് പ്രസിഡന്റ് കെ.വി.വി. മോഹനൻ, വൈസ് പ്രസിഡന്റ് രാജഗോപാൽ, ദേശീയ പൊതുകാര്യദർഷി ഭൂപേഷ് ബാബു ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി സി. വേലായുധൻ, മുരുകേശൻ (കോയമ്പത്തൂർ), അമരാവതി രാധാകൃഷ്ണൻ (ചെയർമാൻ തമിഴ്നാട് ഘടകം) പ്രീമിയർ ജനാർദ്ദനൻ (പ്രസിഡന്റ് തമിഴ്നാട് ഘടകം) മറ്റു സോണൽ സംസ്ഥാന ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.