അവന്റെ ആത്മാവിന് ശാന്തി ലഭിക്കും: യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം മെഡിക്കല്‍ ഗവേഷണ പഠനത്തിനായി ദാനം ചെയ്യുമെന്ന് പിതാവ്
ബെംഗളൂരു: യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മൃതശരീരം മെഡികല്‍ ഗവേഷണത്തിന് നല്‍കുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു. ഖാര്‍കീവില്‍ നടന്ന ഷെല്ലാക്രമണത്തിലാണ് നവീന്‍ ശേഖരപ്പ കൊല്ലപ്പെട്ടത്. മെഡിക്കല്‍ രംഗത്ത് വിജയം കൈവരിക്കണമെന്നായിരുന്നു എന്റെ മകന്റെ ആവശ്യം. അത് നടന്നില്ല. അവന്റെ ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ഉപയോഗിക്കുന്നതിലൂടെ അവന്റെ ആത്മാവിന് ശാന്തി ലഭിക്കുമെന്നും നവീന്റെ പിതാവ് ശേഖരപ്പ പറഞ്ഞു.
റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ നടന്ന ഷെല്‍ ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട നവീന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ചെ മൂന്ന് മണിക്ക് ബെംഗ്ളുറു വിമാനത്താവളത്തിലെത്തിക്കുമെന്നും മുമ്പ് അറിയിച്ചതുപോലെ ഞായറാഴ്ചയല്ലെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ‘മകന്റെ മൃതദേഹം തിരികെ കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. മുഖ്യമന്ത്രി എന്നോട് സംസാരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ബെംഗ്ളുറു വിമാനത്താവളത്തിലും ഗ്രാമത്തിലും വരുമെന്നും അദ്ദേഹം പറഞ്ഞു’ – പിതാവ് കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ ഹവേരി ജില്ല സ്വദേശിയായ നവീന്‍ ഖാര്‍കിവ് നാഷനല്‍ മെഡികല്‍ യൂനിവേഴ്സിറ്റിയിലെ എംബിബിഎസ് വിദ്യാര്‍ഥിയായിരുന്നു. ഭക്ഷണം വാങ്ങാന്‍ ക്യൂ നില്‍ക്കുമ്ബോള്‍ റഷ്യന്‍ ഷെല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി നവീന്‍ ശേഖരപ്പയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും കുടുംബാംഗത്തിന് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.