Follow the News Bengaluru channel on WhatsApp

കെ സ്വിഫ്റ്റ് വീണ്ടും അപകടത്തിൽപ്പെട്ടു: അമിത വേഗതയെന്ന് യാത്രക്കാർ

വയനാട്: കെഎസ്‌ആര്‍ടിസിയുടെ സ്വിഫ്റ്റ് ഡീലക്‌സ് ബസ് താമരശ്ശേരിയില്‍ വീണ്ടും അപകടത്തില്‍പ്പെട്ടു. താമരശേരി ചുരത്തില്‍ എട്ടാം വളവില്‍ പാര്‍ശ്വഭിത്തിയില്‍ ഇടിച്ചാണ് അപകടം. സുല്‍ത്താന്‍ ബത്തേരി തിരുവനന്തപുരം ഡീലക്‌സ് എയര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അമിത വേഗത കാരണമാണ് അപകടമുണ്ടായതെന്ന് യാത്രക്കാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മറ്റൊരു സ്വിഫ്റ്റ് ബസും ചുരത്തില്‍ അപടകടത്തില്‍പ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേയ്ക്ക് സര്‍വീസ് നടത്തിയ കെഎസ് 37ാം നമ്പർ ബസാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം കുന്ദംകുളത്ത് കെ സ്വിഫ്റ്റ് ബസ് ഇടിച്ച്‌ ആള്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബസിന്റെ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു. തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് കഴിഞ്ഞ ദിവസം ബസ് ഇടിച്ച്‌ മരിച്ചത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.