കര്‍ണാടകത്തില്‍ കിണര്‍ നിര്‍മ്മാണത്തിനായി പോയ തൊഴിലാളി മരിച്ചു: ദുരൂഹതയെന്ന് കുടുംബം
ബെംഗളൂരു: കര്‍ണാടകത്തില്‍ കിണര്‍ നിര്‍മ്മാണത്തിനായി പോയ തൊഴിലാളി ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി പരാതി. കൊട്ടാരക്കര വാളകം സ്വദേശി ഗോപാലന്‍ ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ കൊല്ലം റൂറല്‍ എസ്.പിക്ക് പരാതി നല്‍കി. ഗോപാലന്റെ മരണവിവരം കരാറുകാരന്‍ മറച്ചുവച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ആറ് മാസം മുന്‍പാണ് കിണറുപണിക്കാരനായ ഗോപാലന്‍ ഉഡുപ്പിയിലേക്ക് പോയത്. എഴുകോണ്‍ സ്വദേശിയായ കരാറുകാരന് ഒപ്പമായിരുന്നു ജോലി. ഇതിനിടെയാണ് ഉഡുപ്പിയില്‍ ജോലിചെയ്യുന്ന മറ്റൊരാള്‍ ഒരാള്‍ ഗോപാലന്റെ വീടിനുസമീപമുള്ള അയാളുടെ ബന്ധുവിനെ വിളിച്ച് ഗോപാലന്‍ മരിച്ചതായി അറിയിച്ചത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ കരാറുകാരനെ ബന്ധപ്പെടുകയും ചെയ്തു. ഇതോടെയാണ് മരണം സംബന്ധിച്ച് പ്രതികരിച്ചത്. അന്നു രാത്രിയില്‍ തന്നെ കൊട്ടാരക്കര പോലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി.
ഗോപാലന്റെ മൃതദേഹം സാംസ്‌കരിച്ചെന്നും ചിതാഭസ്മം എത്തിച്ചു തരാമെന്നും കരാറുകാരന്‍ പറയുന്നു. മരിച്ച് മൂന്നുദിവസമായിട്ടും മരണവിവരം കരാറുകാരന്‍ അറിയിക്കാത്തതില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിക്കുന്നു. പരാതിയുടെ അടിഥാനത്തില്‍ കൊട്ടാരക്കര പൊലീസ് അന്വേഷണം തുടങ്ങി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.