ശീതളപാനീയം കുടിച്ച ഏഴ് കുട്ടികൾ മരിച്ചു; വിൽപന നിർത്തിവെക്കണമെന്ന് മെഡിക്കൽ സംഘത്തിന്റെ നിർദേശം
ശീതളപാനീയം കുടിച്ച ഏഴ് കുട്ടികൾ മരിച്ചു. രാജസ്ഥാനിലെ സിരോഹി ജില്ലയിൽ പ്രാദേശികമായി നിർമിച്ച പാക്കറ്റ് ശീതളപാനീയം കുടിച്ച കുട്ടികളാണ് മരണപ്പെട്ടത്. ഗ്രാമത്തിലെ കച്ചവടക്കാർ വിറ്റ പാക്കറ്റ് ശീതള പാനീയം കുട്ടികൾ കുടിച്ചിരുന്നുവെന്നും തൊട്ടടുത്ത ദിവസം തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങുകയായിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു. ഏപ്രിൽ 9 മുതൽ 13 വരെയുള്ള നാല് ദിവസത്തിനിടെയാണ് 7 കുട്ടികൾ മരിച്ചത്.
വിവരമറിഞ്ഞെത്തിയ മെഡിക്കൽ സംഘം ഗ്രാമത്തിലെ വിവിധ കച്ചവടക്കാരിൽനിന്ന് ശീതളപാനീയ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. ഇവയുടെ വിൽപന താത്കാലികമായി നിർത്തിവെക്കാൻ നിർദേശം നല്കിയിട്ടുണ്ട്.
അതേസമയം കുട്ടികൾ മരണപ്പെട്ടത് ശീതളപാനീയങ്ങൾ കഴിച്ചതുകൊണ്ടല്ലെന്നും മെഡിക്കൽ അന്വേഷണ റിപ്പോർട്ട് പ്രകാരം കുട്ടികൾക്ക് വൈറൽ അണുബാധയുണ്ടായിരുന്നെന്നും രാജസ്ഥാൻ ആരോഗ്യമന്ത്രി പ്രസാദി ലാൽ മീണ പറഞ്ഞു. “ഞാൻ കലക്ടറോട് സംസാരിച്ചിരുന്നു. ഏഴു കുട്ടികളാണ് മരിച്ചത്. വൈറസ് ബാധ മൂലമാണ് ഈ മരണങ്ങൾ സംഭവിച്ചത്. ഗ്രാമത്തിൽ സർവേ നടത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണ്” -അദ്ദേഹം പറഞ്ഞു.
സർവേ നടത്തുന്നതിന് ഗ്രാമത്തിൽ ഒരു സ്ഥിരം ടീമിനെ വിന്യസിച്ചിട്ടുണ്ടെന്നും ബ്ലോക്ക് മുതൽ സംസ്ഥാനതലം വരെയുള്ള ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം സ്ഥലത്തെത്തി മരണകാരണം കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.