കോവിഡ് നാലാം തരംഗം ജൂണിന് ശേഷം പാരമ്യത്തിലെത്തിയേക്കുമെന്ന് ആരോഗ്യ മന്ത്രി
ബെംഗളൂരു: കോവിഡിന്റെ നാലാം തരംഗം ജൂണ്‍ മാസത്തിന് ശേഷം പാരമ്യത്തിലേക്ക് എത്തിയേക്കുമെന്നും അതിന്റെ ആഘാതം ഒക്ടോബര്‍ വരെ നീണ്ടുനിന്നേക്കുമെന്നും വിദഗ്ധര്‍ പ്രവചിച്ചതായി കര്‍ണാടക ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍. കോവിഡ് എന്ന മഹാമാരി ലോകത്തുനിന്നും എന്നെന്നേക്കുമായി ഇല്ലാതാവുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല. മാസ്‌ക്, സാമൂഹിക അകലം എന്നിവ അടക്കമുള്ള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വൈറസിനൊപ്പം ജീവിക്കാനാണ് നാമിനി ശീലിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജൂണ്‍ അവസാനത്തോടെയായിരിക്കും നാലാം തരംഗം ഉണ്ടാവുക എന്നായിരുന്നു ഐ.ഐ.ടി കണ്‍പൂര്‍ നടത്തിയ പഠന റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഒരു മാസത്തിന് മുമ്പേ രോഗവ്യാപനം ആരംഭിച്ചതായാണ് സൂചനകള്‍. അതുകൊണ്ടു തന്നെ ജൂണ്‍ അവസാനത്തിന് ശേഷം രോഗ വ്യാപനം മൂര്‍ദ്ധന്യത്തിലെത്തുകയും സെപ്തംബര്‍ – ഒക്ടോബര്‍ മാസങ്ങള്‍ വരെ അതു നീണ്ടു നില്‍ക്കുകയും ചെയ്യും. മന്ത്രി പറഞ്ഞു.
ബെംഗളൂരുവില്‍ ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം സ്ഥിരീകരിച്ചതായുള്ള സൂചനകളുണ്ടെങ്കിലും ഇന്‍സാഗോഗില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്ന പക്ഷം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യം കൃത്യമായ വാക്‌സിനേഷനിലൂടെ, ദുരന്തങ്ങളില്ലാതെ മൂന്നാം തരംഗത്തെ പ്രതിരോധിച്ചതാണെന്നും രണ്ടാം ഡോസ് സ്വീകരിക്കാന്‍ ബാക്കിയുള്ളവരും കരുതല്‍ ഡോസ് സ്വീകരിക്കാന്‍ അര്‍ഹരായവരും ഉടന്‍ വാക്‌സിനേഷന് വധേയരാവണമെന്നും മന്ത്രി പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.