ബെംഗളൂരുവില്‍ യുവതിയെ ആസിഡ് ഒഴിച്ച് ആക്രമിച്ച കേസിലെ പ്രതി തമിഴ്‌നാട്ടിൽ നിന്ന് പിടിയിലായി
ബെംഗളൂരു: വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ബെംഗളൂരു സുങ്കതകട്ടെയില്‍ 25 കാരിയായ യുവതിയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. ബെംഗളൂരു ഹെഗ്ഗനഹള്ളി സഞ്ജീവനി നഗര്‍ സ്വദേശി നാഗേഷ് ബാബു (27) ആണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ സ്വാമിജിയുടെ വേഷം ധരിച്ച് ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ബെംഗളൂരു കാമാക്ഷി പാളയ പോലീസാണ് ഇയാളെ പിടികൂടിയത്. സംഭവം നടന്ന് 16 ദിവസത്തിന് ശേഷമാണ് ഇയാൾ വലയിലായത്.
ഏപ്രില്‍ 28 ന് രാവിലെയായിരുന്നു മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ യുവതിയാണ് ആക്രമണത്തിന് ഇരയായത്. വിവാഹ അഭ്യര്‍ഥന നിരസിച്ചതിനെ തുടർന്നായിരുന്നു ഇയാളുടെ ക്രൂരത.
35 ശതമാനത്തോളം പൊള്ളലേറ്റ യുവതി ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശരീരത്തില്‍ ചര്‍മം വെച്ചുപിടിപ്പിക്കാനുള്ള ചികിത്സ ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ. സുധാകര്‍ പ്രഖ്യാപിച്ചിരുന്നു.
നാഗേഷ് ബാബുവിനെ പിടികൂടാനായി പ്രത്യേക പോലീസ് സംഘത്തെ കാമാക്ഷി പാളയ പോലീസ് രൂപീകരിച്ചിരുന്നു. ഇയാള്‍ക്കെതിരെ ഹിന്ദി, തെലുഗു, തമിഴ് ഭാഷകളില്‍ പോലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.