കശ്മീരിലെ വിഘടന വാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം തടവ്
ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനത്തിന് പണം നൽകിയെന്ന കേസിൽ കശ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം തടവ്. ഡൽഹിയിലെ പട്യാല എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസിൽ വധശിക്ഷ വേണമെന്നായിരുന്നു എൻഐഎ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഒന്നിനും വേണ്ടി യാചിക്കില്ലെന്നും കേസിൽ കോടതിക്ക് തീരുമാനമെടുക്കാമെന്നും യാസീൻ മാലിക് പറഞ്ഞിരുന്നു.
യാസീൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജെ.കെ.എൽ.എഫ്( ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട്) പാർട്ടിയെ 2019 മാർച്ചിൽ നിരോധിച്ചിരുന്നു. യു.എ.പി.എ പ്രകാരം കേന്ദ്ര സർക്കാരാണ് പാർട്ടിയെ ജമ്മു കശ്മീരിൽ നിരോധിച്ചിരുന്നത്. അന്ന് യാസീൻ മാലിക്കിനെ അറസ്റ്റ് ചെയ്ത പോലീസ് ജമ്മു കോട് ബൽവാൽ ജയിലിൽ പാർപ്പിച്ചിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരായി യുദ്ധം ചെയ്യല്‍, കശ്‌മീരിലെ സമാധാനത്തിന് വിഘാതം സൃഷ്‌ടിക്കല്‍, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് യാസിന്‍ മാലിക്കിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍.കേസിന്‍റെ വാദത്തിനിടെ യാസിന്‍ മാലിക് തനിക്കെതിരായി ചുമത്തിയ വകുപ്പുകളെ എതിര്‍ക്കുന്നില്ലെന്ന് കോടതിയില്‍ പറയുകയും കുറ്റം സമ്മതിച്ച് അഭിഭാഷകനെ പിന്‍വലിക്കുകയും ചെയ്‌തിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.