പോലീസ് പിടിച്ചെടുത്ത 25.6 കോടി രൂപയുടെ ലഹരി മരുന്നുകൾ നശിപ്പിക്കും
ബെംഗളൂരു: കര്‍ണാടക പോലീസ് ഇന്ന് 25.6 കോടി രൂപ വിലമതിക്കുന്ന 6 ടണ്‍ സൈക്കോട്രോപ്പിക്ക് മയക്കുമരുന്നുകള്‍ നശിപ്പിക്കും. കോടതികളുടെ അനുമതിയോടെ 21 ടണ്‍ ലഹരിമരുന്നുകളാണ് നശിപ്പിക്കുന്നതെന്ന് ഡി.ജി.പി. പ്രവീണ്‍ സൂദ് അറിയിച്ചു. വിവിധ ഇടങ്ങളിൽ നിന്നായി പിടിച്ചെടുത്ത കഞ്ചാവ്, ഒപ്പിയം, ഹെറോയിന്‍, കൊക്കെയ്ന്‍, എം.ഡി.എം.എ., എല്‍.എസ്.ഡി. തുടങ്ങിയവയാണ് കത്തിച്ച് കളയുന്നത്. ആഗോളത്തലത്തില്‍ മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായി ഇന്ന് ആചരിക്കുന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചാണ് ഇവ നശിപ്പിക്കുന്നത്.
ഇതില്‍ 50 ശതമാനത്തിലധികവും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബെംഗളൂരുവില്‍നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നുകളാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 8505 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 7846 പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 185 പേര്‍ വിദേശികളാണ്. 5363 കേസുകള്‍ അന്വേഷണം പൂര്‍ത്തിയാക്കിയതാണെന്ന് ഡി.ജി.പി. അറിയിച്ചു. കഴിഞ്ഞവര്‍ഷം 50.23 കോടി രൂപ വിലമതിക്കുന്ന 24 ടണ്‍ ലഹരിമരുന്നുകള്‍ അന്താരാഷ്ട്ര ലഹരിമരുന്ന് വിരുദ്ധദിനത്തില്‍ പോലീസ് നശിപ്പിച്ചിരുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.