മലയാളം മിഷൻ ബെംഗളുരു വെസ്റ്റ് മേഖല സ്നേഹസംവാദം സംഘടിപ്പിച്ചു
ബെംഗളൂരു: മലയാളം മിഷന്‍ ബെംഗളുരു വെസ്റ്റ് മേഖലയുടെ വിവിധ പഠന കേന്ദ്രങ്ങൾ സംയുക്തമായി സ്‌നേഹസംവാദം സംഘടിപ്പിച്ചു. സ്വര്‍ഗ്ഗറാണി ചര്‍ച്ച് പഠനകേന്ദ്രത്തില്‍ വെച്ച് നടന്ന പരിപാടിയിൽ മലയാളം മിഷന്‍ ഡയറക്ടറും കവിയുമായ മുരുകന്‍ കാട്ടാക്കട കുട്ടികളുമായി സംവാദം നടത്തി. വിവിധ പഠന കേന്ദ്രങ്ങളില്‍ നിന്ന് നൂറോളം കുട്ടികള്‍ പരിപാടിയിൽ പങ്കെടുത്തു. മുരുകന്‍ കാട്ടാക്കട പങ്കുവെച്ച ജീവിത അനുഭവങ്ങളും കവിതകളും കുട്ടികള്‍ക്ക് പുതിയൊരു അനുഭവമായി. മലയാളഭാഷയുടെയും കേരളീയ സംസ്‌കാരത്തിന്റെയും വരുംതലമുറയുടെ അംബാസഡര്‍മാരാണ് ഇപ്പോഴത്തെ മലയാളം പഠിതാക്കളായ കുട്ടികളെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറി.
മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ ഭാരവാഹികളായ ദാമോദരന്‍ കെ, ടോമി ആലുങ്കല്‍, ജിസോ ജോസ്, സതീഷ് തോട്ടശ്ശേരി, പഠനകേന്ദ്രം രക്ഷാധികാരി ഫാ. ബിബിന്‍ അഞ്ചമ്പില്‍, സ്വര്‍ഗ്ഗറാണി സ്‌കൂള്‍ മാനേജര്‍ സി. ഇമ്മാകുലേറ്റ് എന്നിവര്‍ പങ്കെടുത്തു. സൂര്യകാന്തി പരീക്ഷ പാസായ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് മുരുകന്‍ കാട്ടാക്കട വിതരണം ചെയ്തു. പഠനകേന്ദ്രം കോഡിനേറ്റര്‍ ജോമി തെങ്ങനാട്ട് സ്വാഗതവും ജിസോ ജോസ് നന്ദിയും രേഖപ്പെടുത്തി. പ്രധാന അധ്യാപിക സി.എ ത്രേസ്യാമ്മ, അധ്യാപകരായ ഷെര്‍ലി ജോമോന്‍, ജിസ്മി മൈക്കിള്‍, രമ്യ ജിജോ, വൈ.സി.എ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം ചടങ്ങിന് നേതൃത്വം നല്കി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.