കാശ്മീരിലെ സൈനിക ക്യാമ്പിൽ ഭീകരാക്രമണം: 4 ഭടന്മാർക്ക് വീരമൃത്യു
ശ്രീനഗർ: വ്യാഴാഴ്ച പുലർച്ചെ ജമ്മു-കാശ്മീരിലെ രജൗറിജില്ലയിലെ സൈനിക ക്യാമ്പിൽ ചാവേറാക്രമണത്തിനെത്തിയ ലഷ്കർ ഭീകരരെ ചെറുത്ത നാല് സൈനികർക്ക് വീരമൃത്യു. ക്യാമ്പിന്റെ വേലി ചാടിക്കടക്കാൻ ശ്രമിച്ച രണ്ട് ഭീകരരെ സൈനികർ ഏറ്റുമുട്ടലിൽ വധിച്ചു. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻമാരായ മനോജ് കുമാർ, ലക്ഷ്മണൻ, നിശാന്ത് മാലിക്ക് എന്നിവരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികന് പരിക്കേറ്റു. രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിന്നിനിടെയാണ് ആശങ്ക പടർത്തിയ ഭീകരാക്രമണം.
2016ൽ ഉറിയിലും 2018ൽ സൻജ്വാനിലും സൈനിക ക്യാമ്പുകളിൽ പാക് ഭീകരർ നടത്തിയ ചാവേറാക്രമണത്തിന് സമാനമായി രജൗരി ജില്ലയിലെ പർഗാൽ സൈനിക ക്യാമ്പിലാണ് ഭീകരർ ഇന്നലെ ആക്രമണത്തിന് ശ്രമിച്ചത്. ക്യാമ്പിന്റെ വേലി കടക്കാൻ ശ്രമിച്ച രണ്ട് ഭീകരരെ കാവൽ നിന്ന സൈനികർ തടഞ്ഞു. തുടർന്ന് ഭീകരർ വെടിവച്ചപ്പോൾ സൈനികർ തിരിച്ചടിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട വെടിവയ്പ് രണ്ട് ഭീകരരെയും വധിച്ചതോടെയാണ് അവസാനിച്ചത്. സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ സേന ക്യാമ്പിൽ എത്തിയിട്ടുണ്ട്.
ബുധനാഴ്ച ബദ്ഗാമിലെ ഏറ്റുമുട്ടലിൽ കൊടുംഭീകരൻ ലത്തീഫ് റാഥോർ അടക്കം മൂന്ന് ലഷ്കർ ഭീകരരെ വധിച്ചിരുന്നു. കാശ്മീരി പണ്ഡിറ്റ് രാഹുൽ ഭട്ട്, ടിക് ടോക് താരം അമ്രീൻ ഭട്ട് എന്നിവരെ വധിച്ചതിൽ ലത്തീഫിന് പങ്കുണ്ട്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ മൂന്നാം വാർഷികത്തിന് ( ആഗസ്റ്റ് 5 ) പിന്നാലെയാണ് ഭീകരരുടെ ആക്രമണം. 2019 ഫെബ്രുവരി 14-ന് പുൽവാമയിൽ 40 സി.ആർ.പി.എഫ്. ഭടന്മാർ വീരമൃത്യുവരിച്ച സംഭവത്തിനുശേഷം ജമ്മുകശ്മീരിൽ ചാവേറാക്രമണം റിപ്പോർട്ടുചെയ്തിരുന്നില്ല.
പ്രദേശത്ത് തിരച്ചിലും ജാഗ്രതയും ശക്തമാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തെ അപലപിച്ച ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. പ്രദേശത്തേക്ക് കൂടുതൽ സൈന്യത്തെ അയച്ചതായി ജമ്മു സോൺ അഡീഷണൽ ജി.ഡി.പി. മുകേഷ് സിങ് പറഞ്ഞു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.