സെർവിക്കൽ ക്യാൻസർ പ്രതിരോധിക്കുന്നതിന് വാക്സിൻ വികസിപ്പിച്ച് ഇന്ത്യ
ബെംഗളൂരു: സെർവിക്കൽ ക്യാൻസറിനെ പ്രതിരോധിക്കുന്നതിനായി തദ്ദേശീയമായി വാക്‌സിൻ വികസിപ്പിച്ച് ഇന്ത്യ. ഈ വർഷം ഡിസംബറോടെ വാക്‌സിൻ വിപണിയിൽ അവതരിപ്പിക്കുമെന്നും 200 മുതൽ 400 രൂപ വരെയാകും വാക്‌സിന്റെ വിലയെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. വാക്സിന്റെ അന്തിമ വില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇതോടെ ഇന്ത്യ ആരോഗ്യ മേഖലയിൽ സുപ്രധാന നേട്ടം കൈവരിച്ചതായി സിറം ഇൻസ്റ്റ്യൂട്ട് മേധാവി അദർ പുനെവാല പറഞ്ഞു. വാക്‌സിനുമായി ബന്ധപ്പെട്ട ഗവേഷണ-വികസന പ്രവർത്തനങ്ങൾ പൂർത്തിയായെന്നും അടുത്ത ഘട്ടം അവ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ആദ്യ ഘട്ടത്തിൽ സർക്കാർ നേരിട്ടും, പിന്നീട് ഒരു വർഷത്തിന് ശേഷം സ്വകാര്യ കമ്പനികൾക്കും വിൽക്കാവുന്നതാണ്. നിലവിൽ ആദ്യ ഘട്ടത്തിൽ 200 ദശലക്ഷം ഡോസ് വാക്‌സിനാണ് നിർമിക്കുക. 9 മുതൽ 14 വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്‌സീൻ നൽകുക. ഈ പ്രായമുള്ള കുട്ടികളിൽ രണ്ട് ഡോസ് വാക്‌സീൻ നൽകും. ഒമ്പതാം വയസിലാണ് ആദ്യ ഡോസ് നൽകുക. അടുത്ത ഡോസ് 6 മുതൽ 12 മാസം വരെയുള്ള കാലയളവിനുള്ളിൽ നൽകും. പതിനഞ്ച് വയസ്സിന് മുകളിലുള്ള പെൺകുട്ടികൾക്ക് ഫലം ലഭിക്കുന്നതിനായി മൂന്ന് ഡോസ് വാക്‌സീൻ നൽകേണ്ടി വരുമെന്ന് പുനെവാല വിശദീകരിച്ചു. നിലവിൽ വാക്സിൻ ഇന്ത്യയിൽ മാത്രമാകും വിതരണം ചെയ്യുക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.