ശസ്ത്രക്രിയയിലൂടെ വിരലടയാളം മാറ്റി തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ; സംഘത്തിന് കേരളത്തിലും വേരുകൾ എന്ന് പോലീസ്
വിരലടയാളം ശസ്ത്രക്രിയയിലൂടെ മാറ്റുന്ന സംഘത്തിലെ കണ്ണികളായ നാല് പേര്‍ തെലങ്കാനയില്‍ പിടിയിലായി. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയിഡില്‍ അനോജിഗുഡയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ രണ്ടു പേര്‍ ഇത്തരത്തിലുള്ള ശസ്ത്രക്രിയക്ക് വിധേയരായവരാണെന്നും തെലങ്കാന പോലീസ് പറഞ്ഞു.
കുവൈറ്റിലേക്ക് നിയമവിരുദ്ധമായി ആളുകളെ കയറ്റി അയക്കാനായാണ് സംഘം ശസ്ത്രക്രിയയിലൂടെ വിരലടയാളത്തില്‍ കൃത്രിമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. വിവിധ കുറ്റകൃത്യങ്ങളില്‍ പിടിയിലായി നാട് കടത്തപ്പെട്ടവര്‍ക്ക് അധികൃതരുടെ കണ്ണ് വെട്ടിച്ച് തിരികെ കുവൈറ്റിലേയ്ക്ക് കടക്കാനായാണ് ഇവര്‍ വിരലടയാള മാറ്റ ശസ്ത്രക്രിയ സൗകര്യമൊരുക്കിയിരുന്നത്. ഇതിനായി വിരല്‍ത്തുമ്പിന് മുകളിലെ പാളി മുറിച്ചു മാറ്റി, അവിടുത്തെ ടിഷ്യുവിന്റെ ഒരു ഭാഗം നീക്കം ചെയ്ത് വീണ്ടും തുന്നി കെട്ടുന്നതായിരുന്നു ഇവരുടെ രീതി. ഒന്നോ, രണ്ടോ മാസത്തിനുള്ളില്‍ മുറിവുണങ്ങുന്നതോടെ വിരലടയാളത്തില്‍ നേരിയ മാറ്റമുണ്ടാകും. ഇത് മുതലാക്കി ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, ആധാറില്‍ പുതിയ വിരലടയാളം ഉള്‍പ്പെടുത്തുകയും, അധികൃതരെ കബളിപ്പിച്ച് വേറൊരു വിലാസത്തില്‍ കുവൈറ്റിലേയ്ക്കുള്ള വിസയ്ക്ക് അപേക്ഷിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
സംഘത്തിന് കേരളത്തിലും വേരുകളുണ്ടെന്ന് എന്ന് തെലങ്കാന പോലീസ് പറഞ്ഞു. രാജസ്ഥാനിലും കേരളത്തിലുമായി വിരലടയാള ക്രമം മാറ്റുന്നതിനായി ഇത്തരം 11 ശസ്ത്രക്രിയകള്‍ 25,000 രൂപ വീതം ഈടാക്കി ഇവര്‍ നടത്തിയിട്ടുള്ളതായി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച പോലീസ് നടത്തിയ ഓപ്പറേഷനിലാണ് സംഘാംഗങ്ങളായ ഗജ്ജലകൊണ്ടുഗാരി നാഗ മനേശ്വര്‍ റെഡ്ഢി, സാഗബാല വെങ്കട്ട് രമണ, ബോവില്ല ശിവ ശങ്കര്‍ റെഡ്ഢി, റെണ്ട്‌ല രാമകൃഷ്ണ റെഡ്ഢി എന്നിവര്‍ പിടിയിലായത്. പോലീസ് റിപ്പോര്‍ട്ട് പ്രകാരം കടപ്പ ജില്ലയിലെ കൃഷ്ണ ഡയഗ്‌നോസ്റ്റിക്‌സിലെ എക്‌സ്റേ ടെക്‌നീഷ്യനാണ് 36 വയസുകാരനായ ഗജ്ജലകൊണ്ടുഗാരി നാഗ മനേശ്വര്‍ റെഢി. തിരുപ്പതി ഡി.ബി.ആര്‍ ആശുപത്രിയിലെ അനസ്തീഷ്യ ടെക്‌നീഷ്യനാണ് 39 വയസുകാരനായ സാഗബാല വെങ്കട്ട് രമണ. ശസ്ത്രകിയയ്ക്കായി ഉപയോഗിക്കുന്ന മെഡിക്കല്‍ കിറ്റുകളടക്കം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്
കുറ്റകൃത്യമുണ്ടായാല്‍ വിരലടയാള വിദഗ്ദ്ധര്‍ സംഭവസ്ഥലത്തെത്തി വിരലടയാളം പകര്‍ത്തുന്നത് പതിവാണ്. കുറ്റവാളികളെ തിരിച്ചറിയാനായി അത്രമേല്‍ കുറ്റമറ്റ സംവിധാനമായാണ് വിരലടയാളത്തെ കണക്കാക്കുന്നത്. എന്നാല്‍ വിരലടയാളത്തിന്റെയും വിശ്വാസ്യത ചോദ്യം ചെയ്യുന്ന സംഭവവികാസങ്ങള്‍ പുറത്തുവന്നത് കുറ്റാന്വേഷകരില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
Duo indulging in illegal #fingerprint surgery to smuggle candidates to Kuwait on job purpose arrested. 2 members of this gang who underwent such surgery for re-entry in Kuwait also in custody- 4 accused were arrested & seized medical kit used for surgery & incriminating material. pic.twitter.com/h7Z64gCyGC
— Rachakonda Police (@RachakondaCop) September 2, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.