സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർഥികൾ മുങ്ങിമരിച്ചു
ബെംഗളൂരു: കർണാടകയിലെ റായ്ച്ചൂരിൽ തുംഗഭദ്ര നദിക്ക് കുറുകെയുള്ള ഹൈഡൽ പദ്ധതി സന്ദർശിക്കാൻ പോയ രണ്ട് വിദ്യാർഥികൾ സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ അണക്കെട്ടിന് സമീപമുള്ള കനാലിൽ വീണ് മുങ്ങിമരിച്ചു. അവധിക്ക് ഡാമിലേക്ക് പോയ നാലംഗ സംഘത്തിലെ രണ്ട് വിദ്യാർഥികളാണ് മരിച്ചത്.
വിദ്യാർഥികൾ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദൊഡ്ഡബല്ലാപ്പൂരിലെ വിദ്യാനിധി കോളേജിൽ പഠിക്കുന്ന പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാർഥികളായ സുജിത്ത്, വൈഭവ് (16) എന്നിവരാണ് മരിച്ചത്. പൊതുവെ ഭാഗികമായി അടച്ചിടാറുള്ള എൻആർ ഷെട്ടി ഹൈഡൽ പദ്ധതിയിലേക്കാണ് വിദ്യാർഥികൾ പോയിരുന്നത്. നാലുപേരും കനാലിനു സമീപം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇവരിൽ രണ്ടുപേർ നീന്തി രക്ഷപ്പെട്ടപ്പോൾ മറ്റു രണ്ടുപേർ വെള്ളത്തിൽ മുങ്ങിമരിച്ചു. റായ്ച്ചൂർ റൂറൽ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഒരു ദിവസത്തെ തിരച്ചിലിനൊടുവിൽ ഹൈഡൽ പ്രോജക്ടിന് സമീപമുള്ള കനാലിൽ നിന്ന് രണ്ട് വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി റിംസ് ആശുപത്രിയിലേക്ക് മാറ്റി.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.