ഗവർണറുടെ നിയമോപദേശകൻ രാജിവെച്ചു; പുതിയ നിയമോപദേശകനെ നിയമിച്ചു
കേരളാ ഗവര്‍ണറുടെ നിയമോപദേശകനും ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലുമായ മുതിര്‍ന്ന അഭിഭാഷകന് കെ. ജാജു ബാബു രാജിവെച്ചു. പുതിയ നിയമോപദേശകനായി മുതിര്‍ന്ന അഭിഭാഷകന് ഡോ. എസ്. ഗോപകുമാരന്‍ നായരെ നിയമിച്ചതായി രാജ്ഭവന് അറിയിച്ചു. ഗോപകുമാരന്‍ നായരായിരിക്കും ഹൈക്കോടതി ഇപ്പോള്‍ പരിഗണിക്കുന്ന കേസുകളിലും മറ്റും ഇനി ഗവര്‍ണര്‍ക്കുവേണ്ടി ഹാജരാവുക. ജാജുവിനോടൊപ്പം സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ ചാന്‍സലറുടെ സ്റ്റാന്‍ഡിങ് കോണ്‍സലും ജാജു ബാബുവിന്റെ ഭാര്യയുമായ എം.യു. വിജയലക്ഷ്മിയും രാജിവെച്ചിട്ടുണ്ട്.
ചാന്‍സലര്‍കൂടിയായ ഗവര്‍ണറുടെ പല നടപടികളും ചോദ്യംചെയ്ത് സര്‍ക്കാരും വൈസ് ചാന്‍സലര്‍മാരും ഫയല്‍ചെയ്ത ഹര്‍ജികളില്‍ ഗവര്‍ണര്‍ക്കായി ഹാജരായിരുന്നത് ജാജു ബാബു ആയിരുന്നു. 2009 ഫ്രെബുവരി ആറ് മുതല്‍ ജാജു ബാബു ഗവര്‍ണറുടെ നിയമോപദേശകന് ആയി പ്രവര്‍ത്തിക്കുകയായിരുന്നു. പ്രിന്‍സിപല്‍ സെക്രട്ടറിക്കും രാജ്ഭവനിലെ മുഴുവന്‍ ജീവനക്കാര്‍ക്കും നന്ദി അറിയിച്ചു കൊണ്ടാണ് ജാജു രാജി സമര്‍പ്പിച്ചത്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ഇരുവരും രാജി നല്‍കിയത്. ഗവര്‍ണര്‍ക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് അഭിഭാഷകരെ പിന്‍വലിച്ചത്. അതേസമയം പുതിയ അഭിഭാഷകനെ നിയമിച്ച പശ്ചാത്തലത്തിലാണ് ജാജു ബാബു ഒഴിവായതെന്ന് രാജ്ഭവന് വിശദീകരിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.