ഒല, ഊബർ ലൈസൻസ് പുതുക്കാൻ വിസമ്മതിച്ച് കർണാടക ഗതാഗത വകുപ്പ്
ബെംഗളൂരു: ആപ്പ് അധിഷ്‌ഠിത വാഹന സേവനദാതാക്കളായ ഒല, ഊബർ എന്നിവയുടെ ലൈസൻസ് പുതുക്കാൻ വിസമ്മതിച്ച് കർണാടക ഗതാഗത വകുപ്പ്.
ലൈസൻസ് പുതുക്കുന്നതിന് മുമ്പ് സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് അതോറിറ്റി കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരം സേവനദാതാക്കൾ ബെംഗളൂരുവിൽ കൺട്രോൾ റൂം സജ്ജീകരിക്കുക, ജിപിഎസ് സ്ഥാപിക്കൽ, പ്രിന്റിംഗ് സൗകര്യമുള്ള ഡിജിറ്റൽ മീറ്ററുകൾ, പാനിക് ബട്ടണുകൾ എന്നിവ സ്ഥാപിക്കുക, ഡ്രൈവർമാരുടെ വിശദാംശങ്ങൾ യാത്രക്കാരെ അറിയിക്കുക എന്നിങ്ങനെയുള്ള എല്ലാ ആവശ്യങ്ങളും പൂർത്തിയാക്കാൻ ഗതാഗത അതോറിറ്റി ഊബറിന് 45 ദിവസവും ഒലയ്ക്ക് 30 ദിവസവും അനുവദിച്ചിട്ടുണ്ട്. കർണാടക ഓൺ-ഡിമാൻഡ് ട്രാൻസ്‌പോർട്ടേഷൻ ടെക്‌നോളജി അഗ്രഗേറ്റർ റൂൾസ് 2016 പ്രകാരമുള്ള വ്യവസ്ഥകൾ കമ്പനികൾ പാലിക്കേണ്ടതുണ്ട്. ഈ നിയമങ്ങൾ പാലിച്ചതിന് ശേഷം മാത്രമേ ഇവരുടെ ലൈസൻസ് പുതുക്കുകയുള്ളുവെന്ന് ഗതാഗത, റോഡ് സുരക്ഷ കമ്മീഷണർ എസ്.എൻ.സിദ്ദരാമപ്പ പറഞ്ഞു.
ബെംഗളൂരുവിൽ കോറമംഗലയിൽ ഒലയ്ക്ക് കൺട്രോൾ റൂം ഉണ്ട്. ലൈസൻസ് പുതുക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ ഈ സൗകര്യം പരിശോധിക്കും. നിലവിൽ ഇൻഡോറിൽ കൺട്രോൾ റൂം ഉള്ള ഊബറിനു ബെംഗളൂരുവിൽ കൺട്രോൾ റൂം സ്ഥാപിക്കാൻ നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.